ചിറകൊടിഞ്ഞ ‘പരുന്ത്‌’

ബി ഗിരീഷ്

മമ്മൂട്ടി
PROPRO
കൊള്ളപ്പലിശക്കാരനായ പരുന്ത്‌ പുരുഷോത്തമന്‌ പണമാണ്‌ സ്‌‌നേഹവും വിശ്വാസവും ആശ്വാസവും എല്ലാം. പണത്തിന്‌ മുകളില്‍ യാതൊരു ബന്ധങ്ങളും ഇല്ല. സ്വന്തം അമ്മയെ പോലും വീട്ടില്‍ കയറ്റാതെ ജീവിക്കുന്നു. പണം തരാത്തവരെ വീട്ടില്‍ നിന്ന്‌ ഇറക്കി വിടാനും നടുത്തെരുവില്‍ നിര്‍ത്താനും കല്യാണം മുടക്കാനും മടിയില്ല.

കുത്ത്‌‌ കൊണ്ട്‌ ആശുപത്രിയില്‍ കിടക്കുന്നതൊടെ തന്നെ സ്‌നേഹിക്കുന്ന ആരുമില്ലെന്ന കാര്യം അയാള്‍ തിരിച്ചറിയുന്നു. പണത്തിന്‌ മുകളിലൂടെ പറന്നു നടന്ന പരുന്ത്‌ സ്‌നേഹത്തിന്‌ മുകളിലൂടെ പറന്നു നടക്കാന്‍ തീരുമാനിക്കുന്നു. ശുഭം. സിനിമ തീരുന്നു.

തികച്ചും സാധാരണമെന്ന്‌ തോന്നാവുന്ന ഈ കഥാതന്തു ടി എ റസാക്കിനെ പോലെ ഒരു തിരക്കഥാകൃത്തിന്‌ പ്രേക്ഷക ഹൃദയത്തെ നോവിക്കും വിധം പറയാന്‍ കഴിയും. എന്നാല്‍ പരുന്തില്‍ അങ്ങനെ സംഭവിക്കുന്നില്ല. കൊള്ളപ്പലിശക്കാരന്‍റെ മാനസാന്തരത്തിന്‌ പ്രേക്ഷകനില്‍ യാതൊരു പ്രതിഫലനവും ഉണ്ടാക്കാനാകുന്നില്ല. ലക്ഷണയുക്തമായ ഒരു കൊമേഴ്‌സ്യല്‍ മസാലയാകാനും അതുകൊണ്ട്‌ പരുന്തിന്‌ കഴിയുന്നില്ല.

മമ്മൂട്ടിയുടെ കാമുകിയായിട്ടല്ലെങ്കിലും നായിക സ്ഥാനത്തുള്ള ലക്ഷ്‌മി റായിക്കോ ജയസൂര്യക്കോ കൊച്ചിന്‍ ഹനീഫക്കോ സുരാജ്‌ വെഞ്ഞാറമ്മൂടിനോ കാര്യമായി ഒന്നും ചെയ്യാനില്ല. ജഗതി ശ്രീകുമാര്‍ കൊമഡി ഒഴിവാക്കി ഗൗരവ വേഷത്തില്‍ എത്തുന്നു എന്നത്‌ മാത്രമാണ്‌ ഒരാശ്വാസം.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :