എന്നും എപ്പോഴും - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

Last Updated: ശനി, 28 മാര്‍ച്ച് 2015 (17:30 IST)
മനസ് കലുഷിതമാക്കുന്ന സംഘര്‍ഷഭരിതമായ സിനിമകളുടെ കാലത്ത് തെളിനീരുറവ പോലെ ഒരു സിനിമ - അതാണ് ‘എന്നും എപ്പോഴും’. സത്യന്‍ അന്തിക്കാടിന്‍റെ സിനിമകളോട് എനിക്കുള്ള പ്രിയവും അതുതന്നെ. മനസ് വല്ലാതെ റിലാക്സ്ഡാവും. കൂട്ടത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരും ചേരുമ്പോഴോ? ലോട്ടറി തന്നെ. ചിത്രം എഴുതിയിരിക്കുന്നത് രഞ്ജന്‍ പ്രമോദാണ്. സത്യന് മനസ്സിനക്കരെയും അച്ചുവിന്‍റെ അമ്മയും കൊടുത്തത് രഞ്ജനാണ്. നല്ല നാടന്‍ സിനിമകളെഴുതാന്‍ ഇന്ന് രഞ്ജനോളം പ്രതിഭ മറ്റാര്‍ക്കുമില്ല. ഈ സിനിമയിലും അത് തളിയുന്നു.
 
ഒറ്റവരിയില്‍ ഒതുക്കാവുന്ന ഒരു കഥയാണ് ‘എന്നും എപ്പോഴും’. അതിനെ രസകരമായ ഒരു സിനിമയാക്കി വളര്‍ത്താന്‍ സത്യന്‍ അന്തിക്കാടിന് കഴിഞ്ഞിട്ടുണ്ട്. ഒട്ടും ബോറടിക്കാത്ത രീതിയില്‍ ഈ സിനിമയൊരുക്കാന്‍ സത്യന് ഏറ്റവും വലിയ പിന്തുണ ലാലിന്‍റെയും മഞ്ജുവിന്‍റെയും ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. സിനിമ ലാല്‍ - മഞ്ജു കൂട്ടുകെട്ടിന്‍റെ മാസ്മരിക പ്രകടനത്തിന്‍റെ തോളത്തേറിയാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ മോഹന്‍ലാലിന്‍റെയും മഞ്ജുവിന്‍റെയും ആരാധകര്‍ക്ക് ആവേശഭരിതമായ കാഴ്ച തന്നെയാണ് എന്നും എപ്പോഴും സമ്മാനിക്കുന്നത്.
 
അടുത്ത പേജില്‍ - വിനീതന്‍ പിള്ളയുടെ പോരാട്ടങ്ങള്‍ !




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :