ഈ ട്രാവല്‍‌സിന് തലവയ്ക്കണോ?

യാത്രി ജെസെന്‍

PRO
ഒരു കല്യാണമാണ് ഈ സിനിമയുടെ പ്രമേയം. കല്യാണവിശേഷങ്ങള്‍ എത്രയോ സിനിമയ്ക്ക് വിഷയമായിരിക്കുന്നു. ഇവിടെയും അതൊക്കെ തന്നെ. ഒരുകൂട്ടര്‍ കല്യാണം നടത്താന്‍ ഗ്രാമത്തില്‍ നിന്ന് ബസില്‍ നഗരത്തിലേക്ക്. മറ്റൊരു കൂട്ടര്‍ കല്യാണം മുടക്കാനും. കണ്‍ഫ്യൂഷനും കെട്ടിമറിയലും കൂട്ടത്തല്ലും ഒക്കെയായി കാണികളുടെ ക്ഷമയെ പരീക്ഷിക്കുകയാണ് സംവിധായകന്‍.

സ്വാഭാവികനര്‍മം എന്നത് ലളിതവും കഥയോട് ചേര്‍ന്നിരിക്കുന്നതുമാകണം. ഇവിടെ ജയറാമിനെക്കൊണ്ട് അപ‘ഹാസ്യം’ ചെയ്യിച്ച് വശം‌കെടുത്തുകയാണ് സംവിധായകന്‍. ചാക്യാര്‍ കൂത്തിന് പോകാന്‍ ധൃതിപിടിച്ച് ഓടിവരുന്ന അരവിന്ദന്‍(ജയറാം) വഞ്ചിക്കോലില്‍ തൂങ്ങിനില്‍ക്കുന്നതും മറ്റും എത്ര സിനിമകളില്‍ ആവര്‍ത്തിച്ച കോമഡിയാണ്! നവാഗത സംവിധായകരുടെ ചിത്രം കാണാന്‍ തിയേറ്ററിലെത്തുന്നത് പുതുമയുള്ള എന്തെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ്. അത്തരം മിഥ്യാധാരണകളോടെയുള്ള തിയേറ്ററില്‍ പോക്ക് ഇതോടെ നിര്‍ത്തി.

ഗ്രാമത്തിന്‍റെ വിശുദ്ധി മനസിലാക്കിത്തരാന്‍(ഇങ്ങനെയൊരു ഗ്രാമം ഈ സിനിമയിലേ ഉണ്ടാകൂ) ഗ്രാമീണരെല്ലാം മണ്ടന്‍‌മാരാണെന്ന് കാണിക്കുകയല്ല വേണ്ടത്. അത്തരം കോമാളിക്കഥാപാത്രങ്ങളുടെ ഒരു ഘോഷയാത്ര തന്നെയുണ്ട് ഈ സിനിമയില്‍. നഗരത്തെക്കുറിച്ചായാലോ? കൊച്ചിയൊക്കെ വളരെ കുഴപ്പം പിടിച്ച സ്ഥലമാണുപോലും. സിറ്റി പൊലീസ് കമ്മീഷണറെ തട്ടിക്കൊണ്ടുപോകലും ബോംബ് സ്ഫോടനം പ്ലാന്‍ ചെയ്യലും. സിനിമയെന്ന പേരില്‍ എന്തൊക്കെ കാണണം പാവം പ്രേക്ഷകര്‍?

WEBDUNIA|
അടുത്ത പേജില്‍ - ആശ്വാസമാകുന്ന രണ്ട് കാര്യങ്ങള്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :