'തന്റെ പിതാവിനെ ചിത്രത്തിലുടനീളം അപമാനിക്കുകയാണ്': കമല സെൽ‌വരാജ്

എന്റെ അച്ഛനെ മഹാനടിയുടെ അണിയറ പ്രവര്‍ത്തകര്‍ മോശമായി ചിത്രീകരിച്ചു: കമല സെൽ‌വരാജ്

Rijisha M.| Last Modified ശനി, 19 മെയ് 2018 (14:06 IST)
തെന്നിന്ത്യൻ നടി സാവിത്രിയുടെ കഥ പറയുന്ന 'മഹാനടി' തിയറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കീർത്തിയും ദുൽഖറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ നാഗ് അശ്വിനാണ്. സാവിത്രിയായി കീർത്തിയും ജെമിനി ഗണേഷായി ദുൽഖറും അഭിനയിക്കുന്ന ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്റെ പിതാവിനെ ചിത്രത്തിലുടനീളം അപമാനിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് ജെമിനി ഗണേഷിന്റെ മകൾ കമല സെൽവരാജ് മുന്നോട്ടുവന്നിരിക്കുകയാണ്. ആദ്യഭാര്യ അലമേലുവിലുണ്ടായ മകളാണ് കമല.

"എന്റെ അച്ഛനെ മഹാനടിയുടെ അണിയറ പ്രവര്‍ത്തകര്‍ മോശമായി ചിത്രീകരിച്ചുവെന്ന് അറിഞ്ഞപ്പോള്‍ സത്യത്തില്‍

ഹൃദയം തകര്‍ന്നു. സാവിത്രിയെ കാണാനായി മാത്രം സെറ്റുകള്‍ തോറും ജോലിയൊന്നുമില്ലാതെ അലഞ്ഞു നടക്കുന്ന ആളായി അവര്‍ അദ്ദേഹത്തെ ചിത്രീകരിച്ചു. എന്നാല്‍ സത്യാവസ്ഥ എന്താണ്, ആ കാലഘട്ടത്തില്‍ എന്റെ അച്ഛന്‍ മാത്രമായിരുന്നു ഏറ്റവും വലിയ താരം. സാവിത്രിക്ക് ആദ്യമായി മദ്യം നല്‍കിയത് എന്റെ അച്ഛനല്ല. അവരെ മദ്യപാനിയാക്കിയതും അദ്ദേഹമല്ല. സംവിധായകന്‍ അത്തരത്തില്‍ കാണിച്ചത് എന്നെ ശരിക്കും വേദനിപ്പിച്ചു. സാവിത്രി 'പ്രാത്പം' എന്ന സിനിമ ചെയ്യുന്ന അവസരത്തില്‍ ഞാന്‍ എന്റെ അച്ഛനോടൊപ്പം അവരുടെ വീട്ടില്‍ പോയിട്ടുണ്ട്. അന്ന് അവരുടെ ബന്ധുക്കളും കാവല്‍ക്കാരും ഞങ്ങളെ വീടിനകത്തേക്ക് കടത്തിവിട്ടില്ല. അതിനു ശേഷം ഞാന്‍ ആ വീട് കണ്ടിട്ടില്ല" എന്നും കമല പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :