കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു;സെയ്ഫ് അലിഖാന് പദ്മശ്രീ നഷ്ടമാകുമോ?

മുംബൈ| Last Updated: ചൊവ്വ, 17 മാര്‍ച്ച് 2015 (17:31 IST)
ബോളിവുഡ് താരം സെയ്ഫ് അലിഖാന് പദ്മശ്രീ നഷ്ടമാകുമോ. ബോളിവുഡ് ഇന്‍ഡസ്ട്രിയുടെ അകത്തളങ്ങളില്‍ ചൂടന്‍ ചര്‍ച്ചയ്ക്ക് വിഷയമായിരിക്കുകയാണ് സെയ്ഫിന്റെ പദ്മശ്രീ.മുംബൈ പൊലീസ് ഏഴുമാസമായി നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര ആവശ്യപ്പെട്ടതോടെയാണ് പദ്മശ്രീ വീണ്ടും ചര്‍ച്ചാ വിഷയമായത്.

രണ്ടുവര്‍ഷംമുമ്പ് മുംബൈയിലെ ഒരു ഹോട്ടലില്‍വെച്ച് ദക്ഷിണാഫ്രിക്കന്‍ വ്യവസായിയെ സെയ്ഫ് അലിഖാനും കൂട്ടാളികളും ചേര്‍ന്ന് മദ്ദിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതിനെത്തുടര്‍ന്ന് സെയ്ഫിനും സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഇത്തരത്തിലൊരു കേസില്‍ ആരോപണവിധേയനായ ഒരാളുടെപക്കല്‍ പദ്മശ്രീപോലുള്ള പുരസ്കാരമുള്ളത് ശരിയല്ലെന്ന് വിവരാവകാശപ്രവര്‍ത്തകന്‍ സുഭാഷ് അഗര്‍വാള്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ വിവാദവ്യക്തികളില്‍നിന്നെല്ലാം ബഹുമതി തിരിച്ചുവാങ്ങണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതേത്തുടര്‍ന്ന് വിഷയത്തില്‍ റിപ്പോര്‍ട്ട് സംര്പ്പിക്കാന്‍
ആഭ്യന്തരമന്ത്രാലയം മുംബൈ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് മുംബൈ പൊലീസ് നീട്ടികൊണ്ടു പോകുകയായിരുന്നു.എന്നാല്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് വേഗത്തിലാക്കാന്‍ പൊലീസിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടി ലഭിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :