തോക്ക് കിട്ടിയിരുന്നെങ്കില്‍ അന്ന് ചാക്കോച്ചനെ താന്‍ കൊല്ലുമായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രമേഷ് പിഷാരടി !

തോക്ക് കിട്ടിയിരുന്നെങ്കില്‍ അന്ന് കുഞ്ചാക്കോ ബോബനെ കൊന്നേനെയെന്ന് രമേഷ് പിഷാരടി

സജിത്ത്| Last Modified വ്യാഴം, 18 മെയ് 2017 (11:05 IST)
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രമേഷ് പിഷാരടി. ആര്‍ ജെ മാത്തുക്കുട്ടിയുമായുള്ള അഭിമുഖത്തിനിടയിലാണ് മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ചോക്ലേറ്റ് ഹീറോയായ കുഞ്ചാക്കോ ബോബനെ കൊല്ലാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന കാര്യം പിഷാരടി വ്യക്തമാക്കിയത്. ഹാസ്യ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ പിഷാരടി ജനപ്രിയ പരിപാടികളുടെ അവതാരകനായി മിനി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടയിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

കുഞ്ചാക്കോ ബോബനെ കൊലപ്പെടുത്തണമെന്ന ആഗ്രഹവുമായി നടന്ന നാളുകളുണ്ടായിരുന്നു. അനിയത്തിപ്രാവ് എന്ന ഇറങ്ങി തിളങ്ങി നില്‍ക്കുന്ന കുഞ്ചാക്കോ ബോബനെ എങിനെയെങ്കിലും കൊല്ലണമെന്നായിരുന്നു തന്റെ ആഗ്രഹം. ആ സമയത്ത് ആരെങ്കിലും ഒരു തോക്ക് തന്നിട്ട് വെടി വെക്കാന്‍ തന്നോട് പറഞ്ഞിരുന്നുവെങ്കില്‍ ആദ്യം ചെന്ന് വെടി വെക്കുന്നത് ചാക്കോച്ചനെ ആയിരിക്കുമെന്ന് രമേഷ് പിഷാരടി പറഞ്ഞു. മാത്തുക്കുട്ടിയുമായുള്ള ഈ അഭിമുഖമാണ് നവമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇത്തരത്തിലൊരു വൈരാഗ്യം തോന്നാനുണ്ടായ കാരണവും പിഷാരടി വ്യക്തമാക്കി. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ മുഴുവനും നേടിയതിന്റെ ദേഷ്യമായിരുന്നു തനിക്ക് ചാക്കോച്ചനോടുണ്ടായിരുന്നത്. കോളേജ് പയ്യനായ ചാക്കോച്ചനെ ആ സമയത്ത് പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ഓട്ടോഗ്രാഫിലും പരസ്യങ്ങളിലുമെല്ലാം ചാക്കോച്ചന്‍ മാത്രമായിരുന്നു താരം. അതേസമയം തനിക്ക് ഇത്തരമൊരു വൈരാഗ്യം തോന്നിയ കാര്യം ചാക്കോച്ചനോട് നേരിട്ടു പറഞ്ഞിട്ടുണ്ടെന്നും പിഷാരടി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :