പാട്ടീല്‍ പുറത്തേക്ക് ?

shivraj patil
PROPRO
ഡല്‍ഹിയിലെ വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ അവര്‍ ഇത് പരസ്യമായി ഉന്നയിച്ചേക്കും എന്നാണ് സൂചന.

സേനാവിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായാണ്‌ പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയത്‌. ആഭ്യന്തര മന്ത്രിയെ ക്ഷണിച്ചു പോലുമില്ലെന്നാണ് ശ്രുതി. പക്ഷേ ആഭ്യന്തര സുരക്ഷ വിലയിരുത്തുന്നതിന്‌ ആഭ്യന്തര മന്ത്രാലയ പ്രതിനിധികള്‍ ശിവരാജ്‌ പാട്ടീലിന്‍റെ വീട്ടില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഇതുകാരണമാണോ പ്രധാന മന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കാഞ്ഞത് എന്നു വ്യക്തമല്ല.

പ്രധാനമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തില്‍ പ്രതിരോധ സെക്രട്ടറി വിജയ് സിംഗ്, ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്ത, കരസൈന്യാധിപന്‍ ജനറല്‍ ദീപക് കപൂര്‍, നാവിക മേധാവി അഡ്മിറല്‍ സുരേഷ് മേത്ത, വ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ ഹോമി മേജര്‍, കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ അഡ്മിറല്‍ ആര്‍.എഫ്.കോണ്ട്രാക്ടര്‍, ഇന്‍റലിജന്‍സ് മേധാവി പി.സി.ഹല്‍ദര്‍ എന്നിവരെല്ലാം പങ്കെടുത്തിരുന്നു.

പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പ് ശനിയാഴ്ച വൈകിട്ട് മുംബൈയിലെ തീവ്രവാദി ആക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുന്നുണ്ട്. ഒരു പക്ഷെ, ഈ യോഗത്തിനു ശേഷം പാട്ടീലിന്‍റെ അവസ്ഥയെ കുറിച്ച് വ്യക്തമായ ഒരു ചിത്രം കിട്ടിയേക്കും.

ആഭ്യന്തര സുരക്ഷയും മുംബൈയിലെ ആക്രമണവും സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന്‌ പ്രധാനമന്ത്രി നാളെ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്‌.
ന്യൂഡല്‍ഹി:| WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :