നിലച്ചു പോയ ദ്രാവിഡ രൌദ്രത

ശ്രീഹരി പുറനാട്ടുകര

WEBDUNIA|
ചുടലക്കളത്തിലെ വെണ്ണീറിന്‍റെ വീര്യം ഉള്‍ക്കൊണ്ട കടമ്മനിട്ടയുടെ കവിതകള്‍ നാഗരിതയ്‌ക്കും വ്യവസ്ഥയ്‌ക്കും എതിരെ പോരാട്ടം നടത്തിക്കൊണ്ടിരുന്നു. ഓരോ വരിയും അപാരമായ വേദനയ്‌ക്കു ശേഷമായിരുന്നു അദ്ദേഹം എഴുതിയിരുന്നത്.

പടയണിപാട്ടിന്‍റെയും കടമ്മനിട്ടയെന്ന ഗ്രാമത്തിന്‍റെയും തിളക്കം വര്‍ദ്ധിപ്പിച്ച ഈ കാവ്യോപാസകന്‍ കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ കവിതകള്‍ എഴുതിയില്ല. ഒരു പാട് കാലമെടുത്താണ് അദ്ദേഹം ശാന്ത എഴുതിയതെന്ന് കെ.ജി.ശങ്കരപ്പിള്ള ഓര്‍ക്കുന്നു.

വേദനയുടെ പോരാട്ടത്തിന്‍റെ പ്രതിനിധാനങ്ങളായ അദ്ദേഹത്തിന്‍റെ കവിതകള്‍ നെരൂദ കവിതകള്‍ പോലെ കരുത്തിന്‍റെ രൌദ്ര താളം പകരുന്ന താരകങ്ങളായി കൈരളിയില്‍ വിരാജിക്കും. ‘കവിതയെ ജനകീയമാക്കിയ കവിയാണ് കടമ്മനിട്ട‘,എം‌ടി വാസുദേവന്‍ പറയുന്നു.

ചില്ലു ഗോപുരത്തിലെ കവിതാ ദേവതയെ അദ്ദേഹം അദ്ധ്വാനിക്കുന്നവന്‍റെയും പോരാട്ടം നടത്തുന്നവന്‍റെയും ഇടയിലേക്ക് എഴുന്നുള്ളിച്ചുക്കൊണ്ടു വന്നു. ഈ കവിയ്‌ക്ക് മലയാളികളുടെ മനസ്സില്‍ മരണമില്ല. ഏതെങ്കിലും കാരണവശാല്‍ മരിക്കുകയാണെങ്കില്‍ മരിക്കുക മലയാള കവിതയായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :