മണ്ടാളില്‍ ഉസ്മാന്‍ മുസ്ലിയാര്‍2005 ജൂലായ് 22നാണ് കീഴടങ്ങിയത്. 9 പ്രതികളെയും ചോദ്യം ചെയ്തിട്ടും മൗലവിയുടെ മൃതദേഹാവശിഷ്ടം സംബന്ധിച്ച വ്യക്തമായ സൂചന ലഭിക്കാത്തത് കേസിനെ വീണ്ടും അനിശ്ഛിതത്വത്തിലാക്കിയിരിക്കുകയാണ്.
മൂന്ന് പ്രതികളില്‍നിന്ന് ലഭിച്ച സുചനകളുനസരിച്ച് ചുവന്നകുന്നില്‍ എസ്കവേറ്റര്‍ ഉപയോഗിച്ച് രണ്ട് തവണയും മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് മൂന്ന് ദിവസവും പരിശോധിച്ചെങ്കിലും ദേഹാവശിഷ്ടം കണ്ടെത്താനായില്ല.
ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാരെ പ്രതിയാക്കി കൊച്ചിയിലെ സി.ബി.ഐ കോടതി കഴിഞ്ഞ വര്‍ഷം വിധി പുറപ്പെടുവിച്ചിത്ധന്നു. കേസില്‍ പത്താം പ്രതിയാണ് കാന്തപുരം. മൗലവിയുടെ ഭാര്യ ഹവ്വ ഉമ്മ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നായിത്ധന്നു ഇത്.
വി.വി.ഹംസ സക്കാഫി, ഇലിയന്‍ ഹംസ, പി.കെ.സെയ്ഫുദീന്‍, മുഹമ്മദ് ബഷീര്‍, മുഹമ്മദ്കുട്ടി, കുഞ്ഞിമരയ്ക്കാര്‍, അബ്ദുള്‍ഗഫൂര്‍, അബ്ദുള്‍സലാം, ഉസ്മാന്‍ മുസ്ലിയാര്‍ എന്നിവരെയാണ് സി.ബി.ഐ. പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിത്ധന്നത്.
മൗലവിയെ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കേസ്. മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഉസ്മാന്‍ മുസലിയാരെ പിടികൂടിയാല്‍ മൃതദേഹാവശിഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷ സ്ഥലം സംബന്ധിച്ച് തനിക്കൊന്നുമറിയില്ലെന്ന് മുസ്ലിയാരുടെ മൊഴിയുടെ പശ്ഛാത്തലത്തില്‍ നിറം മങ്ങിയിരിക്കുയാണ്.
മൃതദേഹാവശിഷ്ടം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന വാദത്തെ സി.ബി.ഐ എതിര്‍ക്കുന്നു. സാഹചര്യതെളിവുകളെ അടിസ്ഥാനമാക്കി ശിക്ഷ വിധിച്ച ചില കേസുകള്‍ ഉയര്‍ത്തിയാണ് സി.ബി.ഐ ആരോപണത്തെ പ്രതിരോധിക്കുന്നത്.