ഒരേയൊരിന്ത്യ, ഒരൊറ്റ ഇന്ദിര

WEBDUNIA|

ജീവിതരേ

ജവഹര്‍ലാല്‍ നെഹ്റുവിന്‍റെയും കമലാ നെഹ്റുവിന്‍റെയും മകളായി 1917 നവം. 19-ന് ജനനം.

ശാന്തിനികേതനില്‍ കുറച്ചുകാലം പഠിച്ചു(1934) അമ്മയുടെ രോഗം നിമിത്തം പൂര്‍ത്തിയാക്കിയില്ല.അമ്മയുടെ മരണശേഷം (1936) യൂറോപ്പില്‍ പഠനം തുടര്‍ന്നു.

1941-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി.

1942-ല്‍ ഫിറോസ് ഗാന്ധിയെ വിവാഹം ചെയ്തു.

1955-ല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായി.

1960-ല്‍ ഫിറോസ് ഗാന്ധി അന്തരിച്ചു

1964-ല്‍ നെഹ്റു അന്തരിച്ചു .നെഹ്റുവിന്‍റെ മരണശേഷം ലാല്‍ബഹാദൂര്‍ ശാസ്ത്രി മന്ത്രിസഭയില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയായി.

ശാസ്ത്രിയുടെ മരണത്തെത്തുടര്‍ന്ന് (1966) ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി.

1969-ല്‍ കോണ്‍ഗ്രസ് പിളര്‍ന്നെങ്കിലും 1971-ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാപക്ഷം വിജയിച്ച് വീണ്ടും പ്രധാനമന്ത്രിയായി.

1973-ല്‍ ചേരിചേരാ രാഷ്ട്രസമ്മേളനത്തിന്‍റെ അധ്യക്ഷയായി.

1972ല്‍ ഭാരതരത്നം ബഹുമതി ലഭിച്ചു. ആദ്യ ബഹിരാകാശയാത്ര, റോക്കറ്റ് വിക്ഷേപണം, ആദ്യ അണു പരിക്ഷണ സ്ഫോടനം, അന്‍റാര്‍ട്ടിക്ക യാത്ര തുടങ്ങിയ ശാസ്ത്രനേട്ടങ്ങളും ഇന്ദിരാഭരണകാലത്തിന്‍റെ സംഭാവനയാണ്.

1975 ജൂണ്‍ 12-ന് അലാഹാബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി. ആറ് കൊല്ലത്തേക്ക് തെരഞ്ഞെടുപ്പില്‍ നില്‍ക്കരുതെന്നും വിധിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചു എന്നതായിരുന്നു കുറ്റം. ഇന്ദിര രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സുപ്രിംകോടതിയുടെ സ്റ്റേ ഉപയോഗിച്ച് അധികാരത്തില്‍ തുടരുകയും ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. അടിയന്തിരാവസ്ഥ അതിക്രമങ്ങള്‍ ജനരോഷം ഇളക്കി വിട്ടു.

1977 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ഇന്ദിരാഗാന്ധിയും പരാജയപ്പെട്ടു. ജനതാഭരണത്തിന് (77-80) ശേഷം 1980 ജനുവരിയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച് വീണ്ടും പ്രധാനമന്ത്രിയായി.

16 വര്‍ഷത്തെ ഭരണകാലത്ത് ബാങ്ക് ദേശസാത്കരണം, സിക്കിമിനെ ഇന്ത്യന്‍ സംസ്ഥാനമാക്കല്‍, ബംഗ്ളാദേശ് മോചനയുദ്ധം, ബ്ളൂസ്റ്റാര്‍ ഓപ്പറേഷന്‍ തുടങ്ങിയവ നടന്നു

1984 ഒക്ടോബര്‍ 31ന് ന്യൂഡല്‍ഹിയിലെ വസതിയില്‍ രണ്ട് സിക്ക് സുരക്ഷാ ഭടന്മാരുടെ വെടിയേറ്റമരിച്ചു .

സിക്ക് വിഘടനവാദികളെ സുവര്‍ണ്ണക്ഷേത്രത്തില്‍ നിന്ന് തുടച്ചുനീക്കുന്നതിന് നടത്തിയ പട്ടാള നടപടികളിലുള്ള (ഓപ്പറേഷന്‍ ബ്ളൂ സ്റ്റാര്‍) പ്രതികാരമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെതന്നെ സുരക്ഷാഭടന്മാരായിരുന്ന ബിയാന്ത് സിങ്, സത്വന്ത് സിങ് എന്നിവരുടെ നടപടി.

രാജ്യത്ത് 12 ദിവസത്തെ ദുഃഖാചരണം. ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് ഒക്ടോബര്‍ 31-ന് വൈകുന്നേരം അവരുടെ പുത്രനും കോണ്‍ഗ്രസ് (ഐ) ജനറല്‍ സെക്രട്ടറിയുമായ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി സ്ഥാനമേറ്റു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :