ഈ മൌനം വി‌എസിന് ഭൂഷണമോ?

ഗോപാലകൃഷ്ണന്‍

PRO
അധികാരമോ പ്രതിച്ഛായയോ?

പിണറായി ഒമ്പതാം പ്രതിയാണെന്ന വാര്‍ത്തകള്‍ വന്നതിനു പുറകെ ചേര്‍ന്ന അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാതെ നേരെ ഡല്‍ഹിക്ക് തിരിച്ച വിഎസ് ഇതിന് മാധ്യമങ്ങള്‍ നല്‍കിയ വ്യാഖ്യാനങ്ങളോട് പ്രതികരിക്കാതിരിക്കുക വഴി പൊതുജനങ്ങളുടെ ഇടയില്‍ പാര്‍ട്ടി സെക്രട്ടറിയെ വീണ്ടും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താന്‍ കൂട്ടു നില്‍ക്കുകയായിരുന്നു. ഇതിനു പുറമെയാണ് സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ (അങ്ങിനെ ഒന്ന് ഇല്ലെങ്കിലും) എടുത്ത് കാട്ടാനും ലോകസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ഒരുക്കാനുമായി പാര്‍ട്ടി സെക്രട്ടറി നയിക്കുന്ന നവകേരളയാത്രയുടെ ഉദ്ഘാടകന്‍റെ റോളില്‍ നിന്ന് തന്ത്രപൂര്‍വം ഒഴിവായത്.

ഒടുവില്‍ എസ് ആര്‍ പിയെ ഉദ്ഘാടകനാക്കിയും വി എസ് സമാപനസമ്മേളനത്തില്‍ എത്തുമെന്ന് പാര്‍ട്ടിയെകൊണ്ട് പറയിപ്പിക്കാനും വി എസ് നിര്‍ബന്ധിതനാക്കി. ഇവിടേയും കുടുങ്ങിയത് വി എസ് തന്നെയാണ്. അടുത്ത മാസം ചേരുന്ന പോളിറ്റ് ബ്യൂറോ യോഗം പിണറായിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ ഇതുവരെ വി എസ് കെട്ടിപ്പടുത്ത കോട്ട തകരും.

WEBDUNIA|
നവകേരളാ മാര്‍ച്ചിന്‍റെ സമാപനം മുന്‍ നിശ്ചയപ്രകാരം വി എസ് തന്നെ ഉദ്ഘാടനം ചെയ്യേണ്ടി വരും. അധികാരത്തോടാണോ ഊതിവീര്‍പ്പിച്ച പ്രതിച്ഛായയോടാണോ വി എസിന്‍റെ യഥാര്‍ത്ഥ പ്രതിബദ്ധതയെന്നത് അതോടെ വ്യക്തമാവുകയും ചെയ്യും. കാരണം പിന്നീട് വിഎസിന് മുന്നില്‍ തെളിയുന്നത് രണ്ട് വഴികളായിരിക്കും. നവകേരള മാര്‍ച്ചിന്‍റെ സമാപനം ഉദ്ഘാടനം ചെയ്ത് പ്രതിച്ഛായ നഷ്ടം പരിഹരിക്കാനായി വല്ലപ്പോഴും ചില പ്രസ്താവനകളും നടത്തി മുഖ്യമന്ത്രി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കാം. അല്ലെങ്കില്‍ ആദര്‍ശവും പ്രതിച്ഛായയും ഉയര്‍ത്തിപിടിച്ച് പാര്‍ട്ടിയുടെ പടിയിറങ്ങാം. പുറത്ത് വിമതന്മാര്‍ ചുവന്ന പരവതാനി വിരിച്ച് കാത്തുനില്‍പ്പുണ്ടല്ലോ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :