കാമുകനെ കല്യാണം കഴിക്കാൻ വിവാഹമോചന പത്രത്തിൽ ഭർത്താവിന്റെ കള്ള ഒപ്പിട്ട് യുവതി; ഭർത്താവ് കൈയ്യോടെ പിടുകൂടി

Last Modified ബുധന്‍, 15 മെയ് 2019 (17:02 IST)
കാമുകനെ കല്യാണം കഴിക്കുന്നതിനായി വിവാഹമോചനപത്രത്തില്‍ തന്റെ കള്ളയൊപ്പിട്ടെന്ന് ആരോപിച്ച് യുവതിക്കെതിരെ പരാതിയുമായി ഭര്‍ത്താവ് രംഗത്ത്. മുംബൈയിലെ മുംബ്ര സ്വദേശിനി നിലോഫറിനെതിരെയാണ് ഭര്‍ത്താവ് യൂസഫ് ഷെരീഫ് മസ്താന്‍ പോലീസില്‍ പരാതി നല്‍കിയത്.

ഒൻപത് വയസുകാരനായ മകനൊപ്പമാണ് നിലോഫർ താമസിക്കുന്നത്. 2007 മുതല്‍ യൂസഫ് ഗള്‍ഫില്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയാണ്. ജോലി ചെയ്ത് കിട്ടുന്ന ശമ്പളത്തിന്റെ പകുതിയിലധികവും യൂസഫ് ഭാര്യയ്ക്ക് നാട്ടില്‍ അയക്കുകയാണ് പതിവ്.

വാടകവീട്ടിലാണ് ഇരുവരും താമസിക്കുന്നത്. നാട്ടില്‍ സ്വന്തമായി ഒരു വീട് വാങ്ങാന്‍ വേണ്ടിയാണ് പണം മുഴുവനും ഭാര്യയ്ക്ക് അയക്കുന്നത്. പത്ത് വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത് വരുന്ന യൂസഫ് വല്ലപ്പോഴും മാത്രമേ നാട്ടില്‍ വരാറുള്ളു. എന്നാൽ ഇതിനിടയിൽ യുവതി തന്റെ പഴയ കാമുകനുമായി വീണ്ടും അടുപ്പത്തിലാവുകയായിരുന്നു.

ഇതിനിടെ കാമുകനെ വിവാഹം ചെയ്യുന്നതിനായി നിലോഫര്‍ യൂസഫിന്റെ കള്ളയൊപ്പിട്ട് വിവാഹമോചന ഹര്‍ജിയും ഫയല്‍ ചെയ്തു. അതിനുശേഷം യൂസഫ് നാട്ടില്‍ വന്നപ്പോള്‍ നിലോഫറിന്റെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ വന്നതായി കണ്ടെത്തി. എങ്കിലും അവധി കഴിഞ്ഞ് യൂസഫ് തിരിച്ച് ഗള്‍ഫിലേക്ക് പോയി.

പിന്നീട് 2017-ല്‍ തിരിച്ച് വന്നപ്പോഴാണ് മന:സാക്ഷിയെ ഞെട്ടിക്കുന്ന ചതിയുടെ ചുരുളഴിയുന്നത്. ഉണ്ടായിരുന്ന പണമെല്ലാം യുവതിയുടെ പേരിലാണ് കിടക്കുന്നത്. നാട്ടിലേക്ക് തിരിച്ചെത്തിയ യൂസഫിനെ കാണാന്‍ വിസമ്മതിച്ച നിലോഫര്‍ അദ്ദേഹത്തെ വീട്ടില്‍ പ്രവേശിക്കുന്നതിനേയും വിലക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :