പ്രണയവും സ്വത്ത് തര്‍ക്കവും; യുവതിയുടെ ബന്ധുക്കള്‍ കാമുകനായ അധ്യാപകനെ കുത്തിക്കൊന്നു!

 police , murder , kill , lovers family , teacher , പൊലീസ് , പ്രണയം , കൊലപാതകം
മംഗളൂരു| Last Modified വ്യാഴം, 30 മെയ് 2019 (15:17 IST)
പ്രണയബന്ധത്തില്‍ നിന്നും പിന്മാറാത്തതിന് യുവതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് കാമുകനായ അധ്യാപകനെ കൊലപ്പെടുത്തി.

മഡന്ത്യാര്‍ കൊല്‍പടബയല്‍ ഗവ ഐടിഐ അധ്യാപകന്‍ വിക്രം ജയിന്‍ (40) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ അയല്‍ക്കാരും സുഹൃത്തുക്കളുമായ നാഗേഷ് പൂജാരി (32), ഡിക്കയ്യ നല്‍കെ (39) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

തിങ്കളാഴ്‌ചയാണ് കൊലപാതകം നടന്നത്. നാഗേഷിന്റെ ബന്ധുവായ യുവതിയുമായി വിക്രം പ്രണയത്തിലായിരുന്നു. ബന്ധം തുടരരുതെന്നും പിന്മാറണമെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. സ്വത്ത് സംബന്ധമായ തര്‍ക്കവും വിരോധവും ഡിക്കയ്യയ്‌ക്ക് വിക്രമുമായി ഉണ്ടായിരുന്നു. ഇതോടെയാണ് കൊല നടത്താന്‍ ഇവര്‍ തീരുമാനിച്ചത്.

സംഭവദിവം ഒരുമിച്ചിരുന്ന മദ്യപിക്കുകയും സംസാരിക്കുകയും ചെയ്‌തു മൂന്നു പേരും. ഇതിനിടെ പ്രതികള്‍ വിക്രമുമായി വഴക്ക് ഉണ്ടാകുകയും കുത്തികൊല്ലുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ ണ്ടൂര്‍ കോടിക്കട്ടെ റോഡില്‍ വിക്രമിന്റെ മൃതദ്ദേഹം കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബൈന്ദൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് പ്രതികള്‍ പിടിക്കപ്പെടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :