അമ്മ വോട്ട് ചെയ്യാന്‍ പോയ തക്കത്തിന് മകനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കി

പീഡനം, യുവതി, യുവാവ്, വോട്ട്, ക്രൈം, Sexual Harassment, Woman, Vote, Crime
കടയ്ക്കല്‍| Last Modified വ്യാഴം, 9 മെയ് 2019 (15:20 IST)
ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ഇരുപത്തിനാലുകാരനെ പൊലീസ് അറസ്റ് ചെയ്തു. കടയ്ക്കല്‍ വയല മുട്ടോടിയിലെ രമ്യ
ഭവനത്തില്‍ ശരത് എന്നയാളാണ് കഴിഞ്ഞ ഏപ്രില്‍ 23ന് നടന്ന പീഡന കേസില്‍ പിടിയിലായത്.

പതിനൊന്നുകാരനായ ബാലന്റെ മാതാവ് വോട്ട് ചെയ്യാന്‍ പോയ സമയത് അയല്‍ക്കാരനായ
പ്രതി ഇളനീര്‍ നല്‍കാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ പുരയിടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്.

പൊലീസില്‍ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് കടയ്ക്കല്‍ ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ കുട്ടിയെ പീഡിപ്പിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയിരുന്ന യുവാവ് കഴിഞ്ഞ ദിവസം തിരികെ വീട്ടിലെത്തിയപ്പോഴാണ് പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :