നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബലാത്സംഗ ചെയ്‌തു; കൊച്ചിയില്‍ സ്‌റ്റുഡിയോ ഉടമ അറസ്‌റ്റില്‍

 rape case , police , photographer , rape , നിയാസ് മരക്കാര്‍ , പീഡനം , ബലാത്സംഗം , മോഡലിംഗ്
കൊച്ചി| Last Modified വ്യാഴം, 9 മെയ് 2019 (14:17 IST)
നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്‌ത സ്‌റ്റുഡിയോ ഉടമ അറസ്‌റ്റില്‍. കലൂർ ജോർജ് ഈഡൻ റോഡിൽ താമസിക്കുന്ന നിയാസ് മരക്കാരാണ്(58) അറസ്‌റ്റിലായത്.

മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള ഇരുപത്തിരണ്ടുകാരിയെ തെറ്റിധരിപ്പിച്ചാണ് നിയാസ് പീഡിപ്പിച്ചത്. വിവിധ കമ്പനികള്‍ക്ക് നല്‍കാന്‍ ട്രയൽ ഷൂട്ട് നടത്താം എന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ പ്രതി സ്‌റ്റുഡിയോയില്‍ എത്തിച്ചത്.

ഫോട്ടോ എടുക്കുന്നതിന് മുമ്പ് യുവതി ട്രയൽ റൂമിൽ കയറി വസ്‌ത്രം മാറിയ സമയത്താണ് പ്രതി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി നിയാസ് യുവതിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ എറണാകുളം നോർത്ത് പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്യുകയും നിയാസിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. പ്രതി പകർത്തിയ യുവതിയുടെ നഗ്നഫോട്ടോകൾ പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :