റണ്‍‌ഔട്ട് ചാന്‍സുകളില്‍ നിന്ന് തുടര്‍ച്ചയായി രക്ഷപ്പെട്ട് കൊഹ്‌ലി, ഇന്ത്യയ്ക്ക് തകര്‍പ്പന്‍ സ്കോര്‍!

കൊഹ്‌ലി അടിച്ചുതകര്‍ക്കുന്നു!

ട്വന്‍റി20 ലോകകപ്പ് രണ്ടാം സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ശിഖര്‍ ധവാന് പകരം അജിന്‍‌ക്യ രഹാനെയാണ് രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണ്‍ ചെയ്തത്. രോഹിത് ശര്‍മ തകര്‍ത്തടിച്ചുവെങ്കിലും പെട്ടെന്ന് പുറത്തായി. പകരമെത്തിയ വിരാട് കൊഹ്‌ലി രണ്ടുതവണ പുറത്താകലില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ഇപ്പോള്‍ 12 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 99 റണ്‍സെടുത്തിട്ടുണ്ട്.
Last Modified വ്യാഴം, 31 മാര്‍ച്ച് 2016 (19:57 IST)
ട്വന്‍റി20 ലോകകപ്പ് രണ്ടാം സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ശിഖര്‍ ധവാന് പകരം അജിന്‍‌ക്യ രഹാനെയാണ് രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണ്‍ ചെയ്തത്. രോഹിത് ശര്‍മ തകര്‍ത്തടിച്ചുവെങ്കിലും പെട്ടെന്ന് പുറത്തായി. പകരമെത്തിയ വിരാട് കൊഹ്‌ലി രണ്ടുതവണ പുറത്താകലില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ഇപ്പോള്‍ 12 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുത്തിട്ടുണ്ട്.

കൊഹ്‌ലി വന്ന് നിലയുറപ്പിക്കുന്നതിന് മുമ്പ് രണ്ട് റണ്‍‌ഔട്ട് സാധ്യതകളില്‍ നിന്നാണ് രക്ഷപ്പെട്ടത്. വിന്‍‌ഡീസ് ഫീല്‍ഡര്‍മാര്‍ ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്ന രീതിയിലാണ് ഇപ്പോള്‍ കൊഹ്‌ലി കളിച്ചുകൊണ്ടിരിക്കുന്നത്.

സമീപകാലത്തൊന്നും ഇല്ലാത്ത മികച്ച ഓപ്പണിംഗാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ആറ് ഓവറുകള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ 60 റണ്‍സ് പിന്നിട്ടു. റസലിന്‍റെ ഒരോവറില്‍ രണ്ട് സിക്സറുകള്‍ പറത്തി മത്സരം ശര്‍മ ആവേശത്തിലാക്കി. ഉജ്ജ്വലമായ പിന്തുണയാണ് രഹാനെ നല്‍കിയത്. ബദ്രിയാണ് ശര്‍മയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. 31 പന്തുകളില്‍ 43 റണ്‍സാണ് ശര്‍മയുടെ സമ്പാദ്യം.

ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബൌളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെയാണ് ഇന്ത്യന്‍ ഇന്നിംഗ്സ് ആരംഭിച്ചത്. വലിയ സ്കോര്‍ നേടുക എന്നതുതന്നെയാണ് ലക്‍ഷ്യം.

റസലും ബദ്രിയുമാണ് ബൌളിംഗ് ആരംഭിച്ചത്. ഇരുവരെയും ഓപ്പണര്‍മാര്‍ ശ്രദ്ധയോടെ നേരിട്ടു. ഇന്ന് ജയിക്കുന്നവര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :