താന്‍ മൂന്നാമതും വിവാഹം കഴിച്ചെന്ന വാര്‍ത്ത തെറ്റെന്ന് അസറുദ്ദീന്; അസര്‍ ഒരു സുഹൃത്ത് മാത്രമാണെന്നാണ് ഷന്നോണ്‍

 ഷന്നോണ്‍ മാരിയെ , മുഹമ്മദ് അസറുദ്ദീന്‍ , വിവാഹ വാര്‍ത്ത , ക്രിക്കറ്റ്
ഹൈദരാബാദ്| jibin| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (09:24 IST)
ഫാഷന്‍ ഡിസൈനറും യോഗ പരിശീലകയുമായ അമേരിക്കക്കാരിയായ ഷന്നോണ്‍ മാരിയെ താന്‍ വിവാഹം കഴിച്ചെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മുഹമ്മദ് അസറുദ്ദീന്‍. ഷന്നോണിനെ വിവാഹം കഴിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് ട്വിറ്ററിലൂടെ വിശദീകരണവുമായി താരം രംഗത്തെത്തിയത്.

എന്നാൽ താൻ മൂന്നാമതും വിവാഹിതനായെന്ന വാർത്ത തെറ്റാണെന്നാണ് അസറുദ്ദീന്‍ ട്വിറ്ററിലൂടെ വിശദീകരണം നല്‍കിയത്.
അസര്‍ ഒരു സുഹൃത്ത് മാത്രമാണെന്നാണ് ഷന്നോണ്‍ മാരിയ പറഞ്ഞത്.

വാഹനാപകടത്തില്‍ മരിച്ച ഡ്രൈവറുടെ വീട്ടില്‍ അസര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയപ്പോള്‍ ഷന്നോണ്‍ ഒപ്പമുണ്ടായിരുന്നു. ബുര്‍ക്ക ധരിച്ചായിരുന്നു ഷന്നോണ്‍ അന്ന് എത്തിയത്. ഇതോടെയാണ് അമ്പത്തിരണ്ടുകാരനായ അസറുദ്ദീന്‍ മൂന്നാമതും വിവാഹം കഴിച്ചതായി വാര്‍ത്തകള്‍ വന്നത്.

നൗറീനാണ് അസറിന്റെ ആദ്യ ഭാര്യ. ഇവരുമായുള്ള വിവാഹബന്ധം വേർപെടുത്തിയശേഷം 1996 ൽ നടിയും മോഡലുമായ സംഗീത ബിജ്‌ലാനിയെ അസര്‍ വിവാഹം കഴിച്ചെങ്കിലും 2010 ൽ ഇരുവരും പിരിഞ്ഞു. ഒന്‍പത് വര്‍ഷം ഒന്നിച്ചു ജീവിച്ച നൗറീനില്‍ അസറിന് രണ്ട് മക്കളുണ്ട്. ഇതില്‍ ഇളയ മകനായ അയാസുദ്ദീന്‍ ഒരു വാഹനാപകടത്തില്‍ മരിച്ചു. ഇന്ത്യയ്ക്കുവേണ്ടി 99 ടെസ്റ്റും 334 ഏകദിനവും കളിച്ച താരമാണ് അസറുദ്ദീന്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :