അഹമ്മദാബാദ്|
jibin|
Last Modified വ്യാഴം, 6 നവംബര്‍ 2014 (10:19 IST)
ഇന്ത്യ ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് അഹമ്മദാബാദിൽ നടക്കും. വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തില്‍ ആദ്യ മത്സരത്തിലെ വമ്പന്‍ ജയം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുബോള്‍ ജയം തിരിച്ചു പിടിക്കാനുള്ള തീവൃശ്രമത്തിലാണ് ശ്രീലങ്ക.
ആദ്യമത്സരത്തിൽ 169 റണ്ണിനാണ് ശ്രീലങ്ക തോല്‍വിയറിഞ്ഞത്. ശക്തമായ ബാറ്റിംഗ് നിര ഉണര്‍ന്നതാണ് ഇന്ത്യക്ക് കരുത്തായതെങ്കില്‍ മറുവശത്ത് മഹേല ജയവർദ്ധനെ, സംഗക്കാര, ദിൽഷൻ, ഏഞ്ചലോ മാത്യൂസ്, ഉപുൽ തരംഗ തുടങ്ങിയ സീനിയര്‍ ബാറ്റ്‌സ്മാൻമാരുടെ മോശം ഫോമാണ് ലങ്കയുടെ പ്രശ്നം. ആൾ റൗണ്ടർ തിസാര പെരേരയും കഴിഞ്ഞ മത്സരത്തിൽ പരാജയമായിരുന്നു. പേസ് ബൌളര്‍ ലസിംത് മലിംഗയുടെ കുറവാണ് അവരെ ഏറ്റവും കൂടുതലായി ബാധിക്കുന്നത്.
മറുവശത്ത് ഇന്ത്യ നല്ല ആത്മവിശ്വാസത്തിലാണ് അജിങ്ക്യ രഹാനെയും ശിഖർ ധവാനും ഫോം കണ്ടെത്തിയതും സുരേഷ് റെയ്‌ന മികച്ച സ്‌കോറുകള്‍ നേടുന്നതില്‍ വിജയിക്കുന്നതും കൊഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യക്ക് കരുത്താണ്. പരിക്കേറ്റ വരുൺ ആരോണിന് പകരം ആൾറൗണ്ടർ സ്റ്റുവർട്ട് ബിന്നി ടീമിലെത്തിയിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.