ഓസീസ് വാലറ്റം കരുത്ത് കാട്ടി: വിജയ് പുറത്ത് - ഇന്ത്യ 71/1

ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് , ഇന്ത്യ , സ്റ്റീവ് സ്മിത്ത്
ബ്രിസ്ബേന്‍| jibin| Last Modified വെള്ളി, 19 ഡിസം‌ബര്‍ 2014 (14:15 IST)
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ്ക്ക് 97 റണ്‍സ് ലീഡ്. രണ്ടാം ഇന്നിംഗ്സില്‍ ലിഡ് വഴങ്ങി ബാറ്റിംഗിന് ഇറങ്ങിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെന്ന നിലയിലാണ്. 26 റണ്ണുമായി ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയുമാണ് (15) ക്രീസില്‍. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടി ഇന്ത്യയെ നയിച്ച മുരളി വിജയിയാണ് (27) പുറത്തായത്.


മൂന്നാം ദിവസം ക്യാപ്റ്റ്ന്‍ സ്റ്റീവ് സ്മിത്ത് (133) പൊരുതി നേടിയ സെഞ്ചുറിയായിരുന്നു ഓസീസിന് ലീഡ് സമ്മാനിച്ചത്. വാലറ്റത്ത് മിച്ചല്‍ ജോണ്‍സനും (88) മിച്ചല്‍ സ്റ്റാര്‍ക്കും (52) ഇന്ത്യന്‍ ബൌളര്‍മാരെ കശാപ്പ് ചെയ്തപ്പോള്‍ ഓസീസ് 505 റണ്‍സിലെത്തുകയായിരുന്നു. ലീഡ് വഴങ്ങി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ മുരളി വിജയിയും ശിഖര്‍ ധവാനും പതിയെയാണ് തുടങ്ങിയത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 44 റണ്‍സിന്റെ കൂട്ട്ക്കെട്ട് ഉണ്ടാക്കുകയും ചെയ്തു. മിച്ചല്‍ സ്റ്റാര്‍ക്കിന് വിക്കറ്റ് സമ്മാനിച്ചാണ് വിജയ് പുറത്തായത്. തുടര്‍ന്നെത്തിയ പുജാര വിക്കറ്റ് കളയാതെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.

മൂന്നാം ദിനം സ്മിത്തിന് പിന്തുണയുമായി വാലറ്റത്ത് മിച്ചല്‍ ജോണ്‍സണ്‍ (88) നിലയുറപ്പിച്ചതോടെ കംങ്കാരുക്കള്‍ ലീഡ് നേടുകയായിരുന്നു. 93 പന്തുകളില്‍ 88 റണ്‍സ് നേടിയ ജോണ്‍സനായിരുന്നു ഇന്ത്യന്‍ ബൌളര്‍മാരെ കശാപ്പ് ചെയ്തത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 221 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയ ഓസീസിന് കരുത്തായത് സ്റ്റീവ് സ്മിത്തിന്റെ പ്രകടനം തന്നെയായിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :