വാര്‍ണര്‍ക്ക് പിന്നാലെ സ്മിത്തും സെഞ്ചുറിയിലേക്ക്: ഓസീസിന് വന്‍ സ്കോര്‍

 ഇന്ത്യ ഓസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ് , സ്റ്റീവന്‍ സ്മിത്ത്
സിഡ്നി| jibin| Last Modified ചൊവ്വ, 6 ജനുവരി 2015 (12:50 IST)
ഇന്ത്യ ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഓസീസ് വമ്പന്‍ സ്കോറിലേക്ക്. ഒന്നാം ദിനം കളി അവസാനിച്ചപ്പോള്‍ അവര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സെടുത്തു. സ്റ്റീവന്‍ സ്മിത്തും (82*‌) ഷെയിന്‍ വാട്ട്സണുമാണ് (61*‌) ഇപ്പോള്‍ ക്രീസില്‍. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ (101) തകര്‍പ്പന്‍ സെഞ്ചുറിയായിരുന്നു ആദ്യ ദിവസത്തെ പ്രത്യേകത. 114 പന്തുകള്‍ നേരിട്ട വാര്‍ണര്‍ 16 ഫോറുകളാണ് നേടി.

സിഡ്നി ക്രിക്കറ്റ്
ഗ്രൗണ്ടില്‍ പരിക്കേറ്റ് മരണപ്പെട്ട ഫില്‍ ഹ്യൂസിന്റെ ഓര്‍മകളുമായി കളത്തിലിറങ്ങിയ ഓസീസ് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ക്രിസ് റോജേഴ്‌സും (95) മികച്ച തുടക്കമാണ് അവര്‍ക്ക് നല്‍കിയത്. പതിയ തുടങ്ങിയ ഇരുവരും താളം കണ്ടെത്തിയെ ശേഷം ഇന്ത്യന്‍ ബോളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. 200 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

സെഞ്ചുറിയിലേക്ക് നീങ്ങിയ റോജേഴ്‌സിനെ മുഹമ്മദ് ഷാമി ബൌള്‍ഡാക്കുകയായിരുന്നു. തുടര്‍ന്ന് സെഞ്ചുറി പൂര്‍ത്തിയാക്കിയ വാര്‍ണര്‍ അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ അണിചേര്‍ന്ന സ്മിത്തും വാട്ട്സണും മികച്ച പ്രകടനം നടത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 71 റണ്‍സിന്റെ കൂട്ട്ക്കെട്ട് സ്ഥാപിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :