മെല്‍‌ബണില്‍ ഇന്ത്യ തിരിച്ചുവന്നു; രോഹിതിന് സെഞ്ചുറി- 228/3

 ലോകകപ്പ് ക്രിക്കറ്റ് , രോഹിത് ശര്‍മ , മഹേന്ദ്ര സിംഗ് ധോണി , സുരേഷ് റെയ്‌ന
മെൽബൺ:| jibin| Last Updated: വ്യാഴം, 19 മാര്‍ച്ച് 2015 (12:32 IST)
ലോകകപ്പ് ക്രിക്കറ്റ് ക്വാ‌ർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെതിരെ തകര്‍ന്ന വേളയില്‍ നിന്ന് രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ കരകയറുന്നു. ഒടുവില്‍ വിവരം ലഭിക്കുബോള്‍ 42 ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 228 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മയും (101*) സുരേഷ് റെയ്‌നയുമാണ് (60*) ക്രീസില്‍. ഇരുവരും ചേര്‍ന്ന് ഇതുവരെ 113 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയിട്ടുണ്ട്.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനത്തെ ശരിവെക്കുന്ന രീതിയിലായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും തുടങ്ങിയത്. അമിത ആവേശം കാണിക്കാതെ മോശം പന്തുകളെ മാത്രം തെരഞ്ഞെടുത്ത് ഇരുവരും ബൌണ്ടറികള്‍ കണ്ടെത്തിയതോടെ ഇന്ത്യന്‍ സ്‌കേര്‍ മുന്നേറുകയായിരുന്നു. മികച്ച ടോട്ടലിലേക്ക് നീങ്ങുന്ന വേളയിലാണ് ധവാന്റെ (30) വിക്കറ്റ് ഇന്ത്യക്ക് നഷ്‌ടമായത്. ഷാക്കിബ് അല്‍ ഹസന്റെ പന്തില്‍ മുഷ്‌ഫിക്കര്‍ റഹീം സ്‌റ്റ്‌ബ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 75 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഉണ്ടാക്കിയത്.

മുന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്‌ലി 18മത് ഓവറില്‍ അനാവശ്യം ഷോട്ടിന് മുതിര്‍ന്ന് പുറത്താകുകയായിരുന്നു. റൂബെല്‍ ഹൊസൈന്റെ പന്തില്‍ വിക്കറ്റ് സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്. രണ്ടു വിക്കറ്റുകള്‍ അടുത്തടുത്ത ഓവറുകളില്‍ വീണതോടെ ഇന്ത്യ മെല്ലപ്പോക്കിലേക്ക് നീങ്ങുകയായിരുന്നു. രോഹിതും രഹാനെയും പതിയെ താളം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും 28മത് ഓവറില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് രഹാനെ (19) പുറത്താകുകയായിരുന്നു. തസ്‌കിന്‍ അഹമ്മദിനായിരുന്നു വിക്കറ്റ്. ടീം തകരുമെന്ന വേളയിലാണ് രോഹിത്
റെയ്‌ന സഖ്യം കളി തിരിച്ചു പിടിച്ചത്. മെല്ലെ തുടങ്ങിയ ഇരുവരും ബംഗ്ലാദേശിന്റെ കൈയില്‍ നിന്ന് കളി തിരിച്ചു പിടിക്കുകയായിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :