സരോജിനി ടീച്ചര്‍ - രണ്ടുപാട്ടിന്‍റെ റെക്കോഡ്

WEBDUNIA|
തൃപ്പൂണിത്തുറ കണ്ണാമ്പള്ളില്‍ ഒരു യാഥാസ്ഥിത നായര്‍ കുടുംബത്തില്‍ ജനിച്ച സരോജിനി ടീച്ചര്‍ ചിറ്റമ്മ നടത്തിയിരുന്ന സംഗീത ക്ളാസുകള്‍ കേട്ടാണ് വളര്‍ന്നത്. സ്കൂളില്‍ സംഗീതം ഐച്ഛിക വിഷയമായെടുത്ത സരോജിനി ടീച്ചര്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. സ്കൂളില്‍ സംഗീതം പഠനം തുടര്‍ന്നു. പിന്നീട് കളിക്കോട്ട ഗവണ്‍മെന്‍റ് ഗേള്‍സ് സ്കൂളില്‍ സംഗീതാദ്ധ്യാപികയായി. ഇക്കാലത്താണ് പിന്നണി പാടാനുള്ള അവസരം ടീച്ചറെ തേടിയെത്തുന്നത്.

അമ്മയ്ക്ക് ഇതിനോട് ശക്തമായ എതിര്‍പ്പുണ്ടായിരുന്നെങ്കിലും ചിറ്റപ്പന്‍ കണ്ണാമ്പിളി കരുണാകര മേനോന്‍റെ പിന്തുണയില്‍ ടീച്ചര്‍ സമ്മതം നേടിയെടുത്തു.

മാങ്കായില്‍ സ്കൂളില്‍ സംഗീതാദ്ധ്യാപികയായി ഇരിക്കുമ്പോഴാണ് ആര്‍.ഡി.ഡി ഓഫീസില്‍ സൂപ്രണ്ടായ നാരായണമേനോനുമായി ടീച്ചര്‍ പ്രണയത്തിലാവുന്നതും വിവാഹിതയായതും.

വിവാഹശേഷം ടീച്ചറിന് സംഗീതത്തെ മറന്നു കളയേണ്ടി വന്നു. നാരായണമേനോന് സംഗീതം അപ്രിയമായിരുന്നു. അതോടെ ടീച്ചറിന് സംഗീതരംഗത്തു നിന്ന് പിന്‍വാങ്ങേണ്ടി വന്നു.

സംഗീതാദ്ധ്യാപനം തുടര്‍ന്നെങ്കിലും ടീച്ചര്‍ ഇന്നുമതില്‍ ദുഃഖിക്കുന്നു. സരോജിനി ടീച്ചര്‍ - മേനോന്‍ ദമ്പതികള്‍ക്ക് മൂന്ന് ആണ്‍മക്കളാണ്. മേനോന്‍ 1988ല്‍ നിര്യാതനായി. തൃപ്പൂണിത്തുറയിലെ "നീലിമ ചേന്നാട്' വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ് ടീച്ചറിപ്പോള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :