ഷാരൂഖിന് 43

WEBDUNIA|
1995 ഷാരൂഖ് അഭിനയിച്ച ‘ദില്‍‌വാലെ ദുല്‍ഹനിയാ ലേ ജായേംഗേ‘ സൂപ്പര്‍ വിജയമായി മുംബൈ തിയേറ്ററുകളില്‍ 12 കൊല്ലമാണ് ഇത് പ്രദര്‍ശിപ്പിച്ചത്. 1996ല്‍ യാഷ് ചോപ്രയുടെ ‘ദില്‍ തൊ പാഗല്‍ ഹൈ‘, സുഭാഷ് ഗൈ യുടെ ‘പര്‍ദേസ്‘, അസീസ് മിര്‍സയുടെ ‘യെസ് ബോസ്സ്‘ എന്നിവ വന്‍ വിജയങ്ങളായി. മികച്ച അഭിനേതാവായി ഷാരൂഖ് പലതവണ തിരഞ്ഞെടുക്കപ്പെട്ടു.

കരന്‍ ജോഹറിന്‍റെ ‘കുച്ഛ് കുച്ഛ് ഹോത്താ ഹൈ‘, മണിരത്നത്തിന്‍റെ ‘ദില്‍‌ സേ‘ ‘ബാദ്ഷാ ‘എന്നിവയായിരുന്നു പിന്നീടു വന്ന മികച്ച ചിത്രങ്ങള്‍. 2000ല്‍ അമിതാബ് ബച്ചനുമായി ചേര്‍ന്ന് മുഹബത്തായേം എന്ന ചിത്രത്തില്‍ ഷാരൂഖ് അഭിനയിച്ചു.

ചല്‍ത്തെ ചല്‍ത്തേ, കല്‍ ഹൊ ന ഹോ, അശോക, ദേവദാസ്, വീര്‍സാര , ഡോന്‍, സ്വദേഷ്,പഹേലി, കഭി അല്‍ വിദ നാ കഹ് നാ, എന്നിവയ്ക്കു ശേഷം 2007 ഇറങ്ങിയ ‘ചക് ദേ’ വമ്പന്‍ ഹിറ്റായി. അക്കൊല്ലം ഇറങ്ങിയ ‘ഓം ശാന്തി ഓം‘ ബോക്സ് ഓഫീസ് റെക്കോഡുകള്‍ ഭേദിച്ചു മുന്നേറുകയാണ്.

സ്വന്തം ചിത്രമായ ഓം ശാന്തി ഓം ബോളിവുഡില്‍ വിജയിച്ചതോടെ ചലച്ചിത്ര നിര്‍മാണ രംഗത്തും ഷാരൂഖ്‌ ചുവടുറപ്പിച്ചു. സ്വന്തം ക്രിക്കറ്റ്‌ ടീമുമായി ഐ പിഎല്‍ ലീഗില്‍ മല്‍സരിച്ചതോടെ സൂപ്പര്‍ സ്റ്റാര്‍ എന്ന റോളില്‍ നിന്നും ബിസിനസ്‌ രംഗത്തേയ്ക്കും ഷാരൂഖ്‌ കടന്നിരിക്കുകയാണ്‌. ഇതോടെ കിങ്‌ ഖാന്‍ 'സ്വപ്നവ്യാപാരി എന്ന വിളി പേരും നേടി




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :