ശ്രീവിദ്യയുടെ ജീവിതം- ഒരു ഫ്ളാഷ് ബാക്ക്.

ശ്രീവിദ്യ മരിച്ചിട്ട് ഒരുവര്‍ഷം

WEBDUNIA|
ഗായിക കൂടിയായ ശ്രീവിദ്യ 'അയലത്തെ സുന്ദരി"യിലാണ് ആദ്യം പാടുന്നത്. പിന്നീട് 'ഒരു പൈങ്കിളിക്കഥയിലും" 'നക്ഷത്രത്താരാട്ടിലും" പിന്നണി പാടി.

സിനിമയില്‍ തിരക്ക് കുറഞ്ഞപ്പോള്‍ സീരിയലിലും ശ്രീവിദ്യ തിളങ്ങി. 'വസുന്ധരാ മെഡിക്കല്‍സി"ലെ വസുന്ധരയും 'സ്വപ്ന"ത്തിലെ സാഹിത്യകാരി ല?ᅵിയും 'അമ്മത്തമ്പുരാഷി"യിലെ അമ്മയും മറ്റും പ്രേ?കല?ങ്ങളെ കീഴടക്കിയ കഥാപാത്രങ്ങളാണ്. തമിഴ് സീരിയലിലും അഭിനയിച്ചിഷുണ്ട്.

മൂന്നു കൊല്ലം മുന്‍പ് അസുഖം തോന്നി ബയോപ്സി നടത്തിയപ്പോഴാണ് സ്തനാര്‍ബുദമാണെന്ന് മനസ്സിലായത്.തളര്‍ന്നു പോയി. പക്ഷേ പിടിച്ചു നിന്നു.

ശരീരത്തിനും സൗന്ദര്യത്തിനും കുഴപ്പം തോന്നാത്തമട്ടിലുള്ള ചികിത്സ നടത്തിപ്പോന്നു . ഓറ്റുവില്‍ രണ്ടാഴ്ചമുന്‍പ് കീമോതെറപ്പി വെണ്ടി വന്നു അപ്പോഴേക്കും ശരീരം മുഴുവന്‍ അര്‍ബുദം പടര്‍ന്നു തുടങ്ങിയിരുന്നു.

ശ്രീല സൗന്ദര്യമായി മലയാളത്തിന്‍റെ മനസ്സ് കീഴടക്കിയ ശ്രീവിദ്യ 2006 ഒക്റ്റോബര്‍ 19ന് രാത്രി 7. 55 ന് എല്ലാവരോടും വിട പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :