മധു തിരിഞ്ഞുനോക്കുമ്പോള്‍

WEBDUNIA|
മലയാള സിനിമയിലെ സമഗ്ര സംഭാവനകള്‍ക്കുള്ള ജെ-.സി.ഡാനിയേല്‍ അവാര്‍ഡെന്ന പരമോന്നത ബഹുമതി മധുവിനെ തേടിയെത്തിയത് 72-ാം വയസിലാണ്.

ഉണങ്ങി മുരിങ്ങക്കാ പോലിരുന്ന ശരീരം തടിച്ചു കൊഴുത്തിട്ട് പതിറ്റാണ്ടുകളായി. അക്കാലത്തെ മുടിയുടെ കറുപ്പു നിറം ചില സൂത്രവിദ്യകളിലൂടെയാണെങ്കിലും മധു ഇന്നും സൂക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു 55 വയസ്സ് ഏറിയാല്‍ 60 വയസ്സേ മധുവിനിപ്പോള്‍ തോന്നൂ.

ബ്ളാക്ക് ആന്‍റ് വൈറ്റിലും ഈസ്റ്റ്മാന്‍ കളറിലും തെളിഞ്ഞു നിന്ന മലയാള നായക നടന്മാരില്‍ ഇന്ന് അവശേഷിക്കുന്നത് മധു മാത്രമേയുള്ളു. വില്ലന്മാരില്‍ ജ-ി.കെ.പിള്ളയും.

ബന്ധങ്ങള്‍ക്ക് ഒരു വിലയുമില്ലാത്തതാണ് ഇന്നത്തെ സിനിമാ ലോകം. പണ്ട് ഒരു കുടുംബം പോലെയായിരുന്നു സിനിമാ പ്രവര്‍ത്തകര്‍ കഴിഞ്ഞിരുന്നത്. മുമ്പ് കഥയെ ആശ്രയിച്ചായിരുന്നു സിനിമ. ഇന്നത് താരങ്ങള്‍ക്ക് വേണ്ടിയായി. പണ്ടാരും റോളുകള്‍ക്കായി മത്സരിച്ചിരുന്നില്ല. അവരവര്‍ക്ക് അര്‍ഹമായത് അവര്‍ക്ക് കിട്ടും എന്നതായിരുന്നു അവസ്ഥ.

ഇന്നത്തെ നായികമാര്‍ സ്കൂളില്‍ നിന്നും കോളജ-ില്‍ നിന്നും നേരിട്ട് സിനിമയിലെത്തുന്നു. അവര്‍ക്ക് ജീവിതാനുഭവങ്ങളൊന്നും ഇല്ല. അതുകൊണ്ടാണവര്‍ പെട്ടന്ന് പ്രേമബന്ധങ്ങളില്‍ വീണുപോകുന്നത്.

പഴയ നായികമാര്‍ക്ക് ജീവിതാനുഭവങ്ങള്‍ ഉണ്ടയിരുന്നത് കൊണ്ട് അവര്‍ക്ക് സ്വയം രക്ഷിക്കാന്‍ കഴിഞ്ഞിരുന്നു. തന്‍റെ നായികമാരില്‍ കാവ്യഭംഗിയുള്ള സൗന്ദര്യം മധു ആരിലും കണ്ടിട്ടില്ല. എന്നാല്‍ ശ്രീവിദ്യയ്ക്ക് വല്ലാത്ത വശ്യത ഉണ്ടയിരുന്നുവെന്ന് മധു പറയുന്നു. മധു - ശ്രീവിദ്യ ജോഡി ഒരു കാലത്തെ ഇണക്കുരുവികളായിരുന്നു.

അഭിനയത്തില്‍ ഇവര്‍ക്കുണ്ടായിരുന്ന ചേര്‍ച്ച പക്ഷെ സിനിമയ്ക്ക് പുറത്ത് ഏറെയൊന്നും ഉണ്ടയിരുന്നില്ല. കോളജില്‍ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ ഓടി രക്ഷപ്പെടുന്ന പ്രകൃതമായിരുന്നു മധുവിന്. പിന്നീട് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ ശിക്ഷണമാണ് അദ്ദേഹത്തെ നല്ലൊരു നടനാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :