ഗോപാലകൃഷ്ണന്‍റെ യാത്രകള്‍

മിമിക്രിക്കാരന്‍ താരമാവുന്നു

Dilip Manju varier
PROPRO
ദിലീപിന്‍റെ പ്രണയകാലം

ദിലീപിനെ ലോഹിതദാസ് വിളിപ്പിച്ചത് താന്‍ തിരക്കഥയെഴുതുന്ന പുതിയ ചിത്രത്തിലെ നായകവേഷം ചെയ്യാനായിരുന്നു. ആ സിനിമയില്‍ അഭിനയിക്കാന്‍ ഒരു പുതിയ പെണ്‍കുട്ടിയെയും ലോഹിതദാസ് കണ്ടെത്തിയിയിരുന്നു, മഞ്ജു വാര്യര്‍! ലോഹി തന്നെയാണ് മഞ്ജുവിനെ ദിലീപിനു പരിചയപ്പെടുത്തിയത്.

ദിലീപ്-മഞ്ജു പ്രണയകഥ അവിടെ തുടങ്ങുന്നു. ലോഹിതദാസ് തിരക്കഥയെഴുതി സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപം ദിലീപിന്‍റെ ജീവിതത്തിലെ വഴിത്തിരിവായി. സല്ലാപത്തിലെ ജൂനിയര്‍ യേശുദാസായി മിന്നുന്ന പ്രകടനമായിരുന്നു ദിലീപിന്‍റേത്.

കുടമാറ്റം, ഉല്ലാസപ്പൂങ്കാറ്റ്, അനുരാഗക്കൊട്ടാരം,മായപ്പൊന്മാന്‍,കൈക്കുടന്ന നിലാവ്, തൂവല്‍കൊട്ടാരം,നീ വരുവോളം,മീനത്തില്‍ താലികെട്ട്, കളിയൂഞ്ഞാല് , മേഘം തുടങ്ങിയ സിനിമകളിലൂടെ ദിലീപ് വളരുകയായിരുന്നു.

കമല്‍ സംവിധാനം ചെയ്ത ഈ പുഴയും കടന്ന് എന്ന സിനിമയ്ക്കും ദിലീപിന്‍റെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്ട്. ഈ സിനിമയുടെ ലൊക്കേഷനിലാണ് മഞ്ജുവും ദിലീപും തമ്മിലുള്ള പ്രണയം കൊടുമ്പിരി കൊള്ളുന്നത്. ഇരുവരുടെയും പ്രണയരഹസ്യം സിനിമാലോകത്ത് പരസ്യമായതും ഈ കാലത്താണ്.

ഒടുവില്‍ വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് ദിലീപും മഞ്ജുവും ഒന്നിച്ചു. ഗോപാലകൃഷ്ണന്‍റെ ജീവിതയാത്രയിലെ മറ്റൊരു വഴിത്തിരിവ്.

വിവാഹം കഴിഞ്ഞ് കുറച്ചു നാള്‍ ദിലീപിന് അത്ര നല്ല സമയമല്ലായിരുന്നു. മലയാളസിനിമയിലെ ഏറ്റവും അനുഗ്രഹീതയായ നടിയെ തട്ടിയെടുത്ത ചെക്കനായി കുറെ നാള്‍ ദിലീപ്.

അവസരങ്ങള്‍ കുറഞ്ഞു. സിനിമാലോകത്ത് ദിലീപ് ഒറ്റപ്പെട്ടു. അഭിനയിക്കുന്ന ചിത്രങ്ങളാകട്ടെ വിജയം കണ്ടതുമില്ല. ഇവിടെയും ദിലീപിനു രക്ഷകനായത് ലോഹിതദാസാണ്. ജോക്കറിലെ ബാബു എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. ഇവിടെ ഗോപാലകൃഷ്ണന്‍റെ അശ്വമേധം തുടങ്ങുകയായിരുന്നു.

ഇനി വിജയങ്ങളുടെ കഥയാണ്.ഒന്നിനു പിറകെ മറ്റൊന്ന് എന്ന രീതിയില്‍ ദിലീപ് വിജയങ്ങള്‍ സൃഷ്ടിച്ചു. പറക്കും തളിക, ഉദയപുരം സുല്‍ത്താന്‍,രാക്ഷസരാജാവ് ,ചന്ദ്രനുദിക്കുന്ന ദിക്കില്‍, തെങ്കാശിപ്പട്ടണം, സൂത്രധാരന്‍, കുബേരന്‍, ഇഷ്ടം, ഗ്രാമഫോണ്‍, സദാനന്ദന്‍റെ സമയം എന്നിങ്ങനെ ഗോപാലകൃഷ്ണന്‍ വിജയയാത്ര തുടര്‍ന്നു.

WEBDUNIA|
ഇതിനിടെ വിജയകാന്തിന്‍റെ സഹോദരന്‍റെ വേഷത്തില്‍ രാജ്യം എന്ന തമിഴ് ചിത്രത്തിലും ദിലീപ് അഭിനയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :