കൃഷ്ണയില്‍ ചേര്‍ന്ന കൃഷ്ണവേഷം

ടി പ്രതാപചന്ദ്രന്‍

WEBDUNIA|
മാനദേശത്തില്‍ ഒരു ചെറിയ വേഷത്തിന്‍റെ കിരണത്തിലൂടെ തുടങ്ങി പിന്നീട് ഒരു ജനതയുടെയാകെ പ്രകാശമായ വ്യക്തിത്വമായിരുന്നു എന്‍.ടി.ആറിന്‍റേത്. 1960 ല്‍ പത്മശ്രീ ലഭിച്ചത് മികവിന്‍റെ സാക്ഷ്യപത്രം.

സിനിമയിലും പിന്നീട് സന്യാസ ജീവിതത്തിലും അതുകഴിഞ്ഞ് രാഷ്ട്രീയത്തിന്‍റെ കര്‍മ്മപഥത്തിലും വ്യക്തിപ്രഭാവം വിതറിയ എന്‍.ടി.ആര്‍. കടന്നു പോയതും ആര്‍ക്കും പ്രവചിക്കാന്‍ കഴി ഞ്ഞില്ല.

സിനിമയിലും രാഷ്ട്രീയത്തിലും അവസാനകാലം വരെ തിളങ്ങി നില്‍ക്കാന്‍ എന്‍.ടി.ആറിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഡ്യൂപ്പുകളില്‍ വിശ്വാസമില്ലാതെ സ്വന്തം പ്രയത്നത്തില്‍ മാത്രം വിശ്വാസമര്‍പ്പിച്ചതു കൊണ്ടാവാം പള്ളിത്തറെ പിള്ളയിലെ നായക വേഷത്തില്‍ നിന്ന് ഈ മഹാനടന്‍ ജനഹൃദയങ്ങള്‍ സ്ഥിരം വിഹാരകേന്ദ്രമാക്കിയത്.

ആദ്യ ചിത്രം പള്ളിത്തുറെ പിള്ള 25 ആഴ്ചകള്‍ ആരവമുയര്‍ത്തിയപ്പോള്‍ ആരെങ്കിലും കരുതിക്കാണുമോ ഈ സുമുഖ വ്യക്തി നിര്‍മ്മാതാവും സംവിധായകനും പിന്നീട് ആന്ധ്രയുടെ മുഖ്യമന്ത്രിയുമാകുമെന്ന്?

ഇന്ത്യയൊട്ടാകെ ചലനം സൃഷ്ടിച്ച പുരാണ ചിത്രങ്ങള്‍ ഈ മിഴിവുറ്റ പ്രതിഭയുടെ മാറ്റുരച്ചു. പ്രായം കാവല്‍ നിന്നപ്പോള്‍, സൊന്തവൂരില്‍ തുടങ്ങിയ ശ്രീകൃഷ്ണവേഷം എന്‍.ടി.ആറിനെ ദൈവങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ത്തിയെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല.

തുടര്‍ന്ന് 22 ചിത്രങ്ങളില്‍ ശ്രീകൃഷ്ണ വേഷമാടിയ ഈ കലാകാരന്‍ ഭീമനായും രാവണനായും കര്‍ണ്ണനായും ഭാരതം മുഴുവന്‍ നിറഞ്ഞു നിന്നു. ദൈവങ്ങളുടെയും പുരാണങ്ങളുടെയും സത്യമാവാം ഇദ്ദേഹത്തെ സിനിമയ്ക്കുമപ്പുറം ജനമധ്യത്തിലേക്ക് രാഷ്ട്രീയ വേഷമണിഞ്ഞ് ഇറങ്ങിച്ചെല്ലാന്‍ പ്രേരിപ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :