എന്നും സിംപിളല്ലാതെ ഡിംപിള്‍

WEBDUNIA|
തുടര്‍ന്ന് ഏറെ വ്യത്യസ്തമായ വേഷങ്ങള്‍ അവരെ തേടിയെത്തി. ഗുല്‍സാറിന്‍റെ ലേകിന്‍ ഗോവിന്ദ് നിഖലാനിയുടെ ദൃഷ്ടി ഇവയൊക്കെ ഡിംപിളിലെ അഭിനേത്രിയെ തൊട്ടുണര്‍ത്തിയ ചിത്രങ്ങളായിരുന്നു.

കല്പന ലജ്മിയുടെ രുദാലിയിലെ അദീന മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ഡിംപിളിന് നേടിക്കൊടുത്തു. വ്യത്യസ്തത പുലര്‍ത്തിയ ഒരു പിടി ചിത്രങ്ങളില്‍ തുടര്‍ന്നും അവര്‍ അഭിനയിച്ചു.

2001ല്‍ പുറത്തിറങ്ങിയ ദില്‍ ചാഹ്താ ഹേയിലെ അഭിനയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മറ്റൊരു തിരിച്ചുവരവ് എന്നാണ് അതിലെ പ്രകടനത്തെ മാധ്യമങ്ങള്‍ വിലയിരുത്തിയത്.

പ്രേക്ഷകര്‍ക്ക് മുന്നില്‍ പൂര്‍ണ്ണമായും തുറന്നു കാട്ടാത്ത മനസ്സാണ് ഡിംപിളിനെന്നും. അതുകൊണ്ടുതന്നെ അവരുടെ ഭാവി പരിപാടികളും ആര്‍ക്കും പ്രവചിക്കാനാവുന്നില്ല.

സാഗറിലേത് പോലെ രുദാലിയിലേതു പോലെ ഒരു പക്ഷേ ശക്തമായ തിരിച്ചു വരവ് ഇനിയുമുണ്ടാകാം. ഡിംപിള്‍ മനസ് തുറക്കാത്തടത്തോളം കാത്തിരിക്കുക തന്നെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :