ശ്രീകാന്തിന് അഭിമാനിക്കാം

P.S. AbhayanFILE
സത്യന്‍ അന്തിക്കാടെന്ന സംവിധായകനെ ഈ കൃതിയിലൂടെ ശ്രീകാന്ത് കോട്ടക്കല്‍ വിശകലനം ചെയ്യുന്നു. വാക്കുകളിലൂടെ മികച്ച ദൃശ്യാനുഭവം പകര്‍ന്നു നല്‍കുന്നതില്‍ ഗ്രന്ഥ കര്‍ത്താവ് നൂറ് ശതമാനം വിജയിച്ചിരിക്കുന്നു.

മലയാളിയെ കുറുക്കന്‍റെ കല്യാണം, നാടോടിക്കാറ്റ്,വരവേല്‍പ്പ് തുടങ്ങിയ സിനിമകളിലൂടെ ചിരിപ്പിച്ച് തോല്‍പ്പിച്ച സത്യന്‍ അന്തിക്കാട് ഈ നിലയിലെത്തിയത് കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ടല്ല. ദാരിദ്യം, അവഗണന എന്നിവയോട് മത്സരബുദ്ധിയോടെ പോരാടിയാണ്. ഒരു ദരിദ്രന്‍ വിജയക്കൊടി പായിക്കുമ്പോള്‍ അതുണ്ടാക്കുന്ന വ്യാപ്തി വലുതാണ്. കാരണം, പട്ടിണി കടന്ന് സ്വന്തം ല‌ക്‍ഷ്യങ്ങള്‍ക്കായി പരിശ്രമിക്കുന്ന ഒരു പാട് ദരിദ്രര്‍ക്ക് ഇത് പ്രചോദനം നല്‍കും.

ജീവിതം സത്യനെ സംബന്ധിച്ച് ഒരു പോരാട്ടം തന്നെയായിരുന്നു. കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങള്‍ക്കും കള്ളിനും പ്രശസ്തമായ അന്തിക്കാടെന്ന ഗ്രാമമാണ് സത്യനെ ഊട്ടിവളര്‍ത്തിയത്. പറയാനുള്ളത് വളരെ നിഷ്‌കളങ്കമായി അല്ലെങ്കില്‍ വളച്ചുക്കെട്ടില്ലാതെ പറയുകയെന്ന പാഠം ഈ ഗ്രാമമായിരിക്കും സത്യനെ പഠിപ്പിച്ചത്.

അന്തിക്കാടുമായുള്ള സത്യന്‍റെ മുറിച്ചു മാറ്റുവാന്‍ കഴിയാത്ത ബന്ധം സമഗ്രമായി അതേസമയം സൌന്ദര്യത്തിന്‍റെ അംശം ചോര്‍ന്നു പോകാതെയും ശ്രീകാന്ത് വരച്ചു കാട്ടുന്നു. സാഹിത്യ,സാംസ്‌കാരിക മുന്നേറ്റങ്ങള്‍ കൊണ്ട് സജീവമായ കാലഘട്ടത്തില്‍ ജീവിക്കുവാന്‍ ഭാഗ്യം സിദ്ധിച്ച വ്യക്തിയാണ് സത്യന്‍ അന്തിക്കാട്.

ആ കാലഘട്ടത്തില്‍ അന്തിക്കാട് സാഹിത്യ,സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായിട്ട് സത്യന്‍ അന്തിക്കാടിനുണ്ടായിരുന്ന ബന്ധം മികച്ച ഗവേഷണ പിന്‍‌ബലത്തോടെയാണ് ശ്രീകാന്ത് അവതരിപ്പിച്ചിരിക്കുന്നത്.

സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മോമി ജോസഫ്, മോഹന്‍ലാല്‍ ഇവരുമായിട്ട് സത്യനുള്ള ബന്ധത്തെക്കുറിച്ചും ഗ്രന്ഥം പറയുന്നു. ഞാന്‍ ഈ ലോകത്തിന്‍റെ കേന്ദ്രമാണെന്ന ചിന്ത സത്യനെന്ന സംവിധായകന് ഇല്ലായെന്ന് അദ്ദേഹത്തെ പരിചയപ്പെട്ടവര്‍ക്ക് അറിയാം. അപകര്‍ഷതയുടെ അടിത്തട്ടില്‍ നിന്ന് വരുന്ന ‘ജാഡ കോപ‘വും സത്യനില്ല. സാധാരണക്കാരനായ ആരാധകനും താരരാജാവായ മോഹന്‍ ലാലും സത്യന് ഒരു പോലെ

WEBDUNIA|
സാധാരണമായ സംഭവങ്ങള്‍ ഗ്രന്ഥകര്‍ത്താവ് അസാധാരണമായ ശൈലിയിലാണ് ശ്രീകാന്ത് അവതരിപ്പിച്ചിരിക്കുന്നത്. സത്യത്തില്‍ ഈ ഗ്രന്ഥ രചന അനിവാര്യമായിരുന്നു. മലയാളിയുടെ അപകര്‍ഷതകളെയും ദു:ശാഠ്യങ്ങളേയും പരിഹസിച്ച് സുതാര്യമാ‍യ ചിത്രങ്ങള്‍ എടുക്കുന്ന സത്യന്‍ അന്തിക്കാടിനെക്കുറിച്ച് പുസ്തകം രചിക്കേണ്ടത് സാധാരണക്കാരനില്‍ സാധാരണക്കാരനെ ലക്‍ഷ്യമിട്ട് നിലവാരമുള്ള, മനോഹരമായ ശൈലിയിലുള്ള പത്രപ്രവര്‍ത്തന ശൈലി പിന്‍‌തുടരുന്നവരില്‍ ഒരാളായ ശ്രീകാന്ത് കോട്ടക്കല്‍ തന്നെയാണ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :