ലാല്‍ ഓര്‍മ്മകള്‍ പങ്കുവെയ്‌ക്കുമ്പോള്‍...

ശ്രീഹരി പുറനാട്ടുകര

WDFILE
അതേസമയം മോഹന്‍ ലാല്‍ വെട്ടിത്തിളങ്ങുന്ന ഭൌതികതയില്‍ നിന്ന് ആത്മീയ ഭക്ഷണം തേടി സഞ്ചരിക്കുവാന്‍ ആഗ്രഹിക്കുന്നവനാണ്. കുടജാദ്രി യാത്രക്കിടയില്‍ കണ്ടു മുട്ടിയ ചന്തുക്കുട്ടി സ്വാമി അദ്ദേഹത്തിന് ഗുരു തുല്യന്‍.

കല ജീവിതത്തിന്‍റെ അര്‍ത്ഥം അന്വേഷിച്ചുക്കൊണ്ടിരിക്കുകയാണ്. മഹാനായ കലാകാരന്‍ ദര്‍ശിക്കുന്ന ഓരോ വ്യക്തി ജീവിതവും തന്നിലെ കലാകാരനെ മെച്ചപ്പെടുത്തുവാന്‍ ഉപയോഗിക്കുന്നു.

കൊല്‍ക്കത്ത, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ജമ്മു-കാശ്‌മീര്‍...ഇവിടങ്ങളില്‍ നടത്തിയ യാത്രകളിലൂടെ അദ്ദേഹം ധാരണകളിലെ പിശകുകള്‍ തിരുത്തുന്നു. തെറ്റുകള്‍ ഏറ്റുപറയുന്നു. തെറ്റുകള്‍ക്ക് അതീതനായി ആരുമില്ലെന്ന ധാരണ ലാലിനുണ്ട്.

വില്ലനായി, കാമുകനായി, തൊഴില്‍‌രഹിതനായി....അങ്ങനെ സെല്ലുലോയ്ഡില്‍ പൂര്‍ണ്ണതയ്‌ക്കായി പരിശ്രമിച്ചുക്കൊണ്ടിരിക്കുന്ന ലാല്‍ പ്രണയങ്ങള്‍ സൌഹൃദങ്ങളെന്ന ഭാഗത്തില്‍ പറയുന്നു;‘ആരുടെയൊക്കെ മുന്നിലാണ് ഞാന്‍ വേഷം കെട്ടി നിന്നത്!. കലാമണ്ഡലം ഗോപി, കീഴ്‌പ്പടം അപ്പുക്കുട്ടി പൊതുവാള്‍, മട്ടന്നൂര്‍ ശങ്കരന്‍‌ക്കുട്ടി. എല്ലാം അതികായന്‍‌മാര്‍’.

WEBDUNIA|
നിങ്ങള്‍ക്ക് ശക്തിയുണ്ടെന്ന് അറിയുമ്പോള്‍ നിങ്ങളിലേക്ക് വിനയം ഒഴുകുമെന്ന് പറയുന്നത് എത്ര ശരിയാണ്. മോഹന്‍ ലാല്‍ എന്നറിയപ്പെടുന്നതിനേക്കാളും ലാലിന് വിശ്വനാഥന്‍ നായരുടെ മകനായി അറിയപ്പെടാനാണ് ആഗ്രഹം. നിങ്ങളുടെ പിതാവിന്‍റെ നഗ്‌ന കണ്ടിട്ട് ചിരിക്കരുത്. കാരണം അതില്‍ നിന്നാണ് നിങ്ങള്‍ ഉണ്ടായതെന്ന് ബൈബിളില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :