പത്രപ്രവര്‍ത്തനത്തിന്‍റെ ധര്‍മ്മദര്‍ശനങ്ങള്‍

ടി ശശി മോഹന്‍

book release AK antony
WDWD
ഇതോടൊപ്പം പത്രപ്രവര്‍ത്തകരുടെ മനോഭാവത്തിലും കാതലായ മാറ്റം വന്നുകഴിഞ്ഞു. തൂലിക പടവാളാക്കി സമൂഹത്തെ നന്നാക്കാന്‍ മെനക്കെടുന്ന രാമകൃഷ്ണ പിള്ളമാരോ ബാലകൃഷ്ണപിള്ളമാരോ അതിനു അവസരമൊരുക്കുന്ന വക്കം മൌലവിമാരോ നമുക്കിന്നില്ല.

ദീപസ്തംഭം മഹാശ്ചര്യം എന്ന മട്ടില്‍ കേവലമൊരു പണിയായി മാത്രം പത്രപ്രവര്‍ത്തനത്തെ കാണുന്ന തലമുറയാണ് വളര്‍ന്നു വരുന്നത്. അവര്‍ സ്വയം വിളിക്കുന്നത് പ്രൊഫഷണല്‍‌സ് എന്നാണ്. പക്ഷേ പറഞ്ഞതു മാത്രം ചെയ്യുന്ന ഗുമസ്തരായവര്‍ മാറുകയാണ് ചെയ്യുന്നത്.

ഈയൊരു പശ്ചാത്തലത്തില്‍ വേണം രാജേന്ദ്രന്‍റെ പുസ്തകത്തെ വിലയിരുത്താന്‍.

പത്രപ്രവര്‍ത്തന രംഗത്ത് 27 കൊല്ലത്തെ അനുഭവ സമ്പത്തുള്ള രാജേന്ദ്രന്‍ ഈ വിഷയത്തെ കുറിച്ച് എഴുതാന്‍ അര്‍ഹതയും ആര്‍ജ്ജവവുമുള്ള ഒരാളാണ് എന്നത് പുസ്തകത്തിന്‍റെ പ്രസക്തിയേപ്പോലെ തന്നെ യോഗ്യതയേയും ശതഗുണീഭവിപ്പിക്കുന്നു.

ആകര്‍ഷകമായ രചനാ ശൈലിയാണ് പുസ്തകത്തിന്‍റെ മറ്റൊരു സവിശെഷതയായി എനിക്ക് തോന്നിയത്. പത്രപ്രവര്‍ത്തന ക്ലാസുകളില്‍ അടിവരയിട്ട് പറയാറുള്ളതു പോലെ ലളിതമാണ് രാജേന്ദ്രന്‍റെ എഴുത്ത്. വാക്യങ്ങള്‍ക്ക് നല്ല ഒഴുക്കുണ്ട്, തെളിമയുണ്ട്. ധാര്‍മ്മികതയേയും നിയമത്തേയും പോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന വൈരസ്യമകറ്റാന്‍ ശ്രമിച്ചിട്ടുണ്ട് . പഴമയിലേക്കും ചരിത്രത്തിലേക്കും എത്തിനോക്കാന്‍ രാജേന്ദ്രന്‍ ശ്രമിച്ചിട്ടുണ്ട്.

പത്രങ്ങളുടെ ധാര്‍മ്മികതയേയും, പത്രപ്രവര്‍ത്തനത്തിന്‍റെ ധാര്‍മ്മികതയേയും, വാര്‍ത്താ പ്രസിദ്ധീകരണത്തിന്‍റെ നിയമ വശങ്ങളേയും അവകാശങ്ങളേയും കുറിച്ച് പ്രതിപാദിക്കുമ്പോള്‍ല്‍; ആനുഷം‌ഗികമായി പലയിടത്തും പത്രപ്രവര്‍ത്തകരുടെ ധാര്‍മ്മികതയെ കുറിച്ച് പറഞ്ഞുപോവുന്നുണ്ടെങ്കിലും , ഈ വിഷയത്തെ കുറിച്ച് കുറച്ചു കൂടി വിസ്തരിച്ച് ഒരു അദ്ധ്യായമായി ചേര്‍ക്കാമായിരുന്നു എന്ന് തോന്നുന്നു.

പത്രപ്രവര്‍ത്തനം ജന്‍‌മാവകാശമാണെന്നും , പത്രപ്രവര്‍ത്തകന്‍ എല്ലാറ്റിനും അതീതനാണെന്നും ഉള്ള അബദ്ധ ധാരണയുള്ളവരാണ് ഇന്നത്തെ മാധ്യമ പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും. വാസ്തവത്തില്‍ പത്രപ്രവര്‍ത്തകനു കിട്ടുന്ന ആദരവും അംഗീകാരവും നിയമപരമായ അവകാശമല്ല, സജ്ജനങ്ങള്‍ നല്‍കുന്ന ഒരു ഔദാര്യമാണ് എന്നുള്ളതാണ് സത്യം.

ഈ ഔദാര്യം അവകാശത്തേക്കാള്‍ ശക്തമാവുന്നത് അല്ലെങ്കില്‍ ആയിത്തീര്‍ന്നത് പത്രപ്രവര്‍ത്തകരുടെ ധര്‍മ്മനിഷ്ഠവും സമര്‍പ്പിതവുമായ പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ്. ഇതു കൈമോശം വന്നാല്‍ പത്രപ്രവത്തനം ഗുമസ്തപ്പണിയായി മാറും, തീര്‍ച്ച. ഈയൊരു സത്യം പത്രപ്രവര്‍ത്തന രംഗത്തേക്ക് വരുന്ന പുതിയ തലമുറയ്ക്ക് വഴിവിളക്കാവേണ്ടതാണ്.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :