നേര്‍ക്കാഴ്ചകളുടെ നൊമ്പരങ്ങള്‍

മതിര ബാലചന്ദ്രന്‍റെ യാത്രകള്‍ അവസാനിക്കുന്നില്ല

mathira balachandran
WDWD
മൊത്തത്തില്‍ കവിതകളില്‍ മഹാഭാരതത്തിന്‍റെ സ്വാധീനം തെളിഞ്ഞുകാണുന്നുണ്ട്. എത്ര കൊന്നിട്ടും കൊതി തീരാത്തവര്‍, ജയിക്കാത്ത യുദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന ചരിത്ര പാഠവും രണ്ട് ദിവസം മുമ്പ് മുംബൈയില്‍ നടന്ന പ്രത്യക്ഷ അനുഭവങ്ങളും മതിരയുടെ കവിതകളില്‍ തുടിക്കുന്നുണ്ട്.

യുദ്ധകാണ്ഡം, കണ്വന്‍, ദ്രൌപദി, കുന്ദി, മഹാഭാരതം തുടങ്ങിയവയെല്ലാം മഹാഭാരത ദര്‍ശനത്തില്‍ ഊന്നിയുള്ള സമകാലീന വിലയിരുത്തലുകളാണ്.

നല്‍കുവാനൊന്നേയുള്ളു നിങ്ങള്‍ക്കാ കരങ്ങളില്‍
വക്കുപൊട്ടിയ കുറേ വാചകക്കസര്‍ത്തുകള്‍ ......
..................
അതിനാല്‍ പടയണി ചേരുക സഹജരേ
കനലായ് നീറിക്കത്തി ചൂളകള്‍ പഴുപ്പിക്കാന്‍

ചൂള എന്ന കവിതയിലെ ധാര്‍മ്മിക രോഷവും ആക്ഷേപ ഹാസ്യവും ശ്രദ്ധിക്കുക.

നൊമ്പരം, മുദ്രാവാക്യം, വിട, പുലര്‍കാലം തുടങ്ങി കൊച്ചുകൊച്ചു വാക്യങ്ങള്‍ കൊണ്ട് ചമച്ച ഗഹനമായ കവിതകള്‍ അക്കൂട്ടത്തിലുണ്ട്. രാധ എന്ന കവിതയില്‍ തരളമായ വികാരങ്ങള്‍ക്ക് ഇടം കൊടുക്കുന്നുണ്ട്. എങ്കിലും ആയിരമായിരം രാധമാര്‍ ഇങ്ങനെ ഓരോ യുഗവും പിറക്കും എന്ന ഫലശ്രുതിയോടെയാണ് അത് അവസാനിക്കുന്നത്.

തിരുവനന്തപുരം മെലിന്‍ഡ ബുക്സ് പുറത്തിറക്കിയ യാത്രകള്‍ അവസാനിക്കുന്നില്ല എന്ന സമാഹാരത്തിന് 35 രൂപയാണ് വില. പതിവ് കവിതകളില്‍ നിന്നും വഴിമാറി സഞ്ചരിക്കുന്നതുകൊണ്ട് ഈ പുസ്തകം പുതിയൊരു വായനാനുഭവം നല്‍കും എന്ന് തീര്‍ച്ച.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :