പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണപാരായണം-ഇരുപത്തഞ്ചാം ദിവസം

ദേഹത്തിനനന്തരം വന്നുപോം മുന്നമേ
മോഹിച്ചിതാഹന്ത! സാധിച്ചുകൊള്‍ക നീ.
ഇന്ദ്രിയങ്ങള്‍ക്കു വശനാം പുരുഷനു
വന്നീടുമാപത്തു നിര്‍ണ്ണയമോര്‍ത്തുകാണ്‍
ഇന്ദ്രിയനിഗ്രഹമുള്ള പുരുഷനു
വന്നുകൂടും നിജ സൌഖ്യങ്ങളൊക്കവേ.”
ഇന്ദ്രാരിയാം കുംഭകര്‍ണ്ണോക്തി‌കേട്ടള-
വിന്ദ്രജിത്തും പറഞ്ഞീടിനാനാദരാല്‍
“മാനുഷനാകിയ രാമനേയും മറ്റു
വാനരന്മാരെയുമൊക്കെയൊടുക്കി ഞാന്‍
ആശു വരുവനനുജ്ഞയെച്ചെയ്കിലെ-
ന്നാശരാധീശ്വരനോടു ചൊല്ലീടിനാന്‍.

രാവണ-വിഭീഷണ സംഭാഷണം

അന്നേരമാഗതനായ വിഭീഷണന്‍
ധന്യന്‍ നിജാഗ്രജന്തന്നെ വണങ്ങിനാന്‍.
തന്നരികെത്തങ്ങിരുത്തിദ്ദശാനനന്‍
ചൊന്നാനവനോടു പത്ഥ്യം വിഭീഷണന്‍:
“രാക്ഷസാധീശ്വരാ! വീര! ദശാനന!
കേള്‍ക്കണമെന്നുടെ വാക്കുകളിന്നു നീ
നല്ലതു ചൊല്ലേണമെല്ലാവരും തനി-
ക്കുള്ളവരോടു ചൊല്ലുന്ന ബുധജനം.
കല്യാണമെന്തു കുലത്തിനെന്നുള്ളതു-
മെല്ലാവരുമൊരുമിച്ചു ചിന്തിക്കണം.
യുദ്ധത്തിനാരുള്ളതോര്‍ക്ക നീ രാമനോ-
ടിത്രിലോകത്തിങ്കല്‍ നക്തഞ്ചരാധിപ!
മത്തനുന്മത്തന്‍ പ്രഹസ്തന്‍ വികടനും
സുപ്തഘന-യജ്ഞാന്തകാദികളും തഥാ.
കുംഭകര്‍ണ്ണന്‍ ജംബുമാലി പ്രജംഘനും
കുംഭന്‍ നികുംഭനകമ്പനന്‍ കമ്പനന്‍
വമ്പന്‍ മഹോദരനും മഹാപാര്‍ശ്വനും
കുംഭകനും ത്രിശിരസ്സതികായനും
ദേവാന്തകനും നരാന്തകനും മറ്റു
ദേവാരികള്‍ വജ്രദ്രംഷ്ടാദിവീരരും
യൂപാക്ഷനും ശോണിതാക്ഷനും പിന്നെ വി-
രൂപാക്ഷധൂമ്രാക്ഷനും മകരാക്ഷനും
ഇന്ദ്രനെസ്സംഗരേ ബന്ധിച്ച വീരനാ-
മിന്ദ്രജിത്തിന്നുമെല്ലവനോടെടോ!
1| 2| 3| 4| 5| 6
കൂടുതല്‍
രാമായണപാരായണം-ഇരുപത്തിനാലാം‌‌ദിവസം
രാമായണപാരായണം-ഇരുപത്തിമൂന്നാം‌ദിവസം
രാമായണപാരായണം‌-ഇരുപത്തിരണ്ടാം ദിവസം
രാമായണപാരായണം- ഇരുപത്തൊന്നാം ദിവസം
രാമായണ പാരായണം - ഇരുപതാം ദിവസം
രാമായണ പാരായണം- പത്തൊമ്പതാം ദിവസം