പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണപാരായണം- ഇരുപത്തൊന്നാം ദിവസം

പരമപുരുഷനുടനുണര്‍ന്നു നോക്കുംവിധൌ
പാരമൊലിക്കുന്ന ചോര കണ്ടാകുലാല്‍
തൃണശകലമതികുപിതനായെടുത്തശ്രമം
ദിവ്യാസ്ത്രമന്ത്രം ജപിച്ചയച്ചീടിനാന്‍.
സഭയമവനഖിലദിശി പറഞ്ഞു നടന്നിതു
സങ്കടംതീര്‍ത്തു രക്ഷിച്ചുകൊണ്ടീടുവാന്‍
അമരപതി കമലജഗിരീശാമുഖ്യന്മാര്‍ക്കു-
മാവതല്ലെന്നയച്ചോരവസ്ഥാന്തരേ
രഘുതിലകനടിമലതിലവശമൊടു വീണിതു
‘രക്ഷിച്ചുകൊള്ളേണമെന്നെക്കുപാനിധേ!
അപരമൊരു ശരണമിഹ നഹിനഹി നമോസ്തുതേ
ആനന്ദമൂര്‍ത്തേ ശരണം നമോസ്തുതേ!
ഇതി സഭയമടിമലരില്‍‌വീണു കേണീടിനാ-
നിന്ദ്രാത്മജനാം ജയന്തനുമന്നേരം.
സവിതൃകുലതിലകനഥ സസ്മിതം ചൊല്ലിനാന്‍:
‘സായകം നിഷ്ഫലമാകയില്ലെന്നുമേ.
അതിനു തവ നയനമതിലൊന്നുപോം നിശ്ചയ-
മന്തരമില്ല നീ പൊയ്ക്കൊള്‍ക നിര്‍ഭയം.”
ഇതി സദയമനുദിവസമെന്നെ രക്ഷിച്ചവ-
നിന്നുപേക്ഷിച്ചതെന്തെന്നുടെ പാപമേ കാരണം.”
വിവിധമിതി ജനകനൃപദ്യുഹിതുവചനം കേട്ടു
വീരനാം മാരുതപുത്രനും ചൊലിനാന്‍:
“ഭവതി പുനരിവിടെ മരുവീടുന്നതേതുമേ
ഭര്‍ത്താവറിയായ്കകൊണ്ടു വരാഞ്ഞതും
ഝടിതി വരുമിനി, നിശിചരൌഘവും ലങ്കയും
ശാഖാമൃഗാവലി ഭസ്മമാക്കും ദൃഢം.”
പവനസുതവചനമിതി കേട്ടു വൈദേഹിയും
പാരിച്ച മോദേന ചോദിച്ചരുളിനാള്‍
“അധികകൃശതനുരിഹ ഭവാന്‍ കപിവീരരു-
മീവണ്ണമുള്ളവരല്ലയോ ചൊല്‍കൂ നീ.
നിഖിലനിശിചരചലനിഭവിപുലമൂര്‍ത്തികള്‍
നിങ്ങളവരോടെതിര്‍ക്കുന്നതെങ്ങനെ?
പവനജനുമവനിമകള്‍വചനമതു കേട്ടുടന്‍
പര്‍വ്വതതുല്യനായ് നിന്നാനതിദ്രുതം.
അഥ മിഥിലനൃപതിസുതയൊടു ചൊല്ലീടിനാ-
നഞ്ജനാപുത്രന്‍ പ്രഭഞ്ജനനന്ദനന്‍
“ഇതു കരുതുകകമലതിലിങ്ങനെയുള്ളവ-
രിങ്ങിരുപത്തൊന്നു വെള്ളം പട വരും.”
1| 2| 3| 4
കൂടുതല്‍
രാമായണ പാരായണം - ഇരുപതാം ദിവസം
രാമായണ പാരായണം- പത്തൊമ്പതാം ദിവസം
രാമായണ പാരായണം - പതിനെട്ടാം ദിവസം
രാമായണ പാരായണം- പതിനേഴാം ദിവസം
രാമായണ പാരായണം- പതിനാറാം ദിവസം
രാമായണ പാരായണം -പതിനഞ്ചാം ദിവസം