മോഡിയ്ക്കെതിരെ തെളിവില്ലെന്ന് ബിസിസിഐ

മുംബൈ| WEBDUNIA|
PRO
ഒരു ആവേശത്തിന്‍റെ പുറത്ത് ലളിത് മോഡിയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ തലപ്പത്തു നിന്ന് മാറ്റുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തെങ്കിലും ഇനിയെന്ത് എന്ന കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് സൂചന. ഇതിന്‍റെ സൂചനയാണ് ബി സി സി ഐ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ മോഡിയ്ക്ക് അഞ്ചു ദിവസം കൂടി സമയം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബി സി സി ഐ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുന്നതിന് മുന്‍പ് തനിക്ക് ചില രേഖകള്‍ ആവശ്യമാണെന്ന് കാണിച്ച് മോഡിയും ബി സി സി ഐ സെക്രട്ടറി എന്‍ ശ്രീനിവാസനും തമ്മില്‍ നടത്തിയ ഇ-മെയില്‍ ആശയവിനിമയത്തിന്‍റെ പകര്‍പ്പുകള്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ പുറത്തു വിട്ടതോടെയാണ് ഇക്കാര്യം വ്യക്തമായത്. മാധ്യമ റിപ്പോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ബി സി സി ഐ മോഡിയെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മോഡിയും ശ്രീനിവാ‍സനും തമ്മില്‍ നടത്തിയ ഇ മെയില്‍ ആശയവിനിമയത്തിലെ പ്രസക്ത ഭാഗങ്ങള്‍:
ലളിത് മോഡി: വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് താങ്കള്‍ നല്‍കിയ നോട്ടീസില്‍, എന്‍റെ നടപടികള്‍ കാരണം ബി സി സി ഐയുടെ പ്രതിച്ഛായ നഷ്ടമായെന്ന് വിവിധ വ്യക്തികളില്‍ നിന്നും ബി സി സി ഐ ഭാരവാഹികളില്‍ നിന്നും പരാതി ലഭിച്ചതായി പറയുന്നു. ആരൊക്കെയാണ് പരാതി നല്‍കിയത്. അതിന്‍റെ പകര്‍പ്പ് താങ്കളുടെ കൈവശം ഉണ്ടോ ?

ഇതിന് ശ്രീനിവാസന്‍ നല്‍കിയ മറുപടി: ബി സി സി ഐയുടെ പ്രതിച്ഛായ നഷ്ടമാക്കിയെന്ന് സംഘടനയിലെ മുതിര്‍ന്ന അംഗങ്ങള്‍ തന്നെ പരാതി പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ ബി സി സി ഐയ്ക്ക് മാത്രമല്ല ക്രിക്കറ്റിന്‍റെ മൊത്തം പ്രതിച്ഛായ തന്നെ മോശമാക്കിയെന്ന് താങ്കള്‍ക്കും അറിവുള്ളതാണല്ലൊ. ഈ സമയത്ത് വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ താങ്കളുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവുമല്ലോ.

ലളിത് മോഡി: എനിക്ക് മൂന്ന് ഫ്രാഞ്ചൈസികളില്‍ വ്യാജ ഓഹരി പങ്കാളിത്തമുണ്ടെന്ന് താങ്കള്‍ പറയുന്നു. ഇതെ തെളിയിക്കാനാവശ്യമായ രേഖകള്‍ ഉണ്ടെങ്കില്‍ നല്‍കണം.

ശ്രീനിവാസന്‍: താങ്കള്‍ക്ക് മൂന്ന് ഐ പി എല്‍ ഫ്രാഞ്ചൈസികളില്‍ ഓഹരി പങ്കാളിത്തമുണ്ടെന്ന് പറഞ്ഞത് മാധ്യമ റിപ്പോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തിലാണ്. പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍. താങ്കളും ഈ റിപ്പോര്‍ട്ടുകള്‍ കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. ഈ മാധ്യമ റിപ്പോര്‍ട്ടുകളുടെ കോപ്പി ഇപ്പോള്‍ ഞങ്ങളുടെ കൈവശമില്ല.

ലളിത് മോഡി: ഫ്രാഞ്ചൈസി ലേലത്തിന് മുന്‍പ് വിവിധ കോര്‍പറേറ്റുകള്‍ക്ക് ഞാന്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറിയെന്ന് നോട്ടീസില്‍ പറയുന്നു. എന്തു സന്ദേശമാണ് ഞാന്‍ കൈമാറിയതെന്നും അര്‍ക്കാണ് ഞാന്‍ വിരങ്ങള്‍ കൈമാറിയതെന്നും വ്യക്തമാക്കണം.

ശ്രീനിവാസന്‍: നിര്‍ണായക വിരങ്ങള്‍ നല്‍കിയെന്ന് പറയുന്ന വ്യക്തിയുടെ പേര് പുറത്തു വിടാ‍ന്‍ കഴിയില്ല. ആവശ്യപ്പെട്ടാല്‍ ഇത് വാക്കാല്‍ വ്യക്തമാക്കാം.

ലളിത് മോഡി: കൊച്ചില്‍ ഐ പി എല്‍ ടീമുമായി ബന്ധപ്പെട്ട് ഫ്രാഞ്ചൈസി കരാര്‍ ഒപ്പിടുന്നത് ബി സി സി ഐ പ്രസിഡന്‍റിന്‍റെ മുന്‍‌കൂര്‍ അനുമതിയോടെയേ പാടുകയുള്ളൂവെന്ന് നോട്ടീസില്‍ പറയുന്നു. ഇങ്ങനെ ഒരു മാര്‍ഗനിര്‍ദേശം നിലവിലുണ്ടോ. ഉണ്ടെങ്കില്‍ അതിന്‍റെ രേഖകള്‍ നല്‍കുക.

കൊച്ചി ടീമുമായുള്ള ഫ്രാഞ്ചൈസി കരാര്‍ ഒപ്പിടാന്‍ വൈകുന്നതിലുള്ള ആശങ്ക താങ്കളെ നേരിട്ട് അറിയിച്ചിരുന്നു. കരാര്‍ ഒപ്പിടാ‍ത്തത് നീതികേടാണെന്നും താങ്കളെ നേരിട്ട് ധരിപ്പിച്ചിരുന്നു.

മോഡിയുടെ ചോദ്യങ്ങള്‍ക്ക് ബി സി സി ഐയ്ക്ക് കൃത്യമായ മറുപടി ഇല്ലാത്തതിനാല്‍ ഐ പി എല്ലിന്‍റെ തലപ്പത്തേയ്ക്ക് അദ്ദേഹം വൈകാതെ തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Kerala vs Vidarbha Ranji Final: വിദർഭ ബൗളിങ്ങിന് മുന്നിൽ ...

Kerala vs Vidarbha Ranji Final: വിദർഭ ബൗളിങ്ങിന് മുന്നിൽ സർവാതെയുടെ പ്രതിരോധം, രണ്ടാം ദിനം അവസാനിക്കുമ്പോൾ 131-3 എന്ന നിലയിൽ കേരളം
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 154 റണ്‍സിനിടെ തന്നെ 2 വിക്കറ്റ് നഷ്ടമായി. ...

കളി മഴ കൊണ്ട് പോയി, ഒരു കളി പോലും ജയിക്കാതെ ചാമ്പ്യൻസ് ...

കളി മഴ കൊണ്ട് പോയി, ഒരു കളി പോലും ജയിക്കാതെ ചാമ്പ്യൻസ് ട്രോഫി അവസാനിപ്പിച്ച് പാകിസ്ഥാനും ബംഗ്ലാദേശും
29 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടില്‍ നടക്കുന്ന ഐസിസി ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടം ...

അഫ്ഗാന്റെ വിജയങ്ങളെ ഇനിയും അട്ടിമറികളെന്ന് പറയരുത്, അവരിത് ...

അഫ്ഗാന്റെ വിജയങ്ങളെ ഇനിയും അട്ടിമറികളെന്ന് പറയരുത്, അവരിത് ശീലമാക്കികഴിഞ്ഞു: പ്രശംസയുമായി സച്ചിന്‍
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാന്‍ ...

Azmatullah Omarzai: ഇംഗ്ലണ്ടിനെ ചാരമാക്കിയ 5 വിക്കറ്റ് ...

Azmatullah Omarzai: ഇംഗ്ലണ്ടിനെ ചാരമാക്കിയ 5 വിക്കറ്റ് പ്രകടനം, പൊന്നും വിലയ്ക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയ താരം, ആരാണ് അസ്മത്തുള്ള ഒമർസായ്
ബാറ്റ് കൊണ്ട് 41 റണ്‍സും ബൗളിങ്ങില്‍ 5 വിക്കറ്റും നേടാന്‍ 24ക്കാരനായ അസ്മത്തുള്ള ...

kerala vs Vidarbha Ranji Final: ചെറുത്തുനിന്ന് വാലറ്റം, ...

kerala vs Vidarbha Ranji Final: ചെറുത്തുനിന്ന് വാലറ്റം, രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ  വിദർഭ ആദ്യ ഇന്നിങ്ങ്സിൽ 379 റൺസിന് പുറത്ത്
വിദര്‍ഭ മുന്നോട്ട് വെച്ച വിജയലക്ഷ്യത്തിന് മുകളില്‍ ഒരു റണ്‍സെങ്കിലും നേടാനാവുകയും മത്സരം ...