പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണപാരായണം - ഒമ്പതാം ദിവസം

ഭൂതമായതും ഭവ്യമായതും ഭവിഷ്യത്തും
ഹേതുനാ മഹത്തത്ത്വാദ്യാവൃത സ്ഥൂലദേഹേ
ബ്രഹ്‌മാണ്ഡകോശവിരാള്‍പുരുഷേ കാണാകുന്നു
സന്മയമെന്നപോലെ ലോകങ്ങള്‍ പതിന്നാലും.
തുംഗനാം വിരാള്‍പുമാനാകിയ ഭഗവാന്‍ ത-
ന്നംഗങ്ങളല്ലോ പതിന്നാലു ലോകവും നൂനം.
പാതാളം പാദമൂലം പാര്‍ഷ്ണികള്‍ മഹാതലം
നാഥ! തേ ഗുല്‍ഫം രസാതലവും തലാതലം
ചാരുജാനുക്കളല്ലോ സുതലം രഘുപതേ!
ഊരുകാണ്ഡങ്ങള്‍ തവ വിതലമതലവും 1840
ജഘനം മഹീതലം നാഭി തേ നഭസ്ഥലം
രഘുനാഥോരസ്ഥലമായതു സുരലോകം
കണ്ഠദേശം തേ മഹര്‍ലോകമെന്നറിയേണം
തുണ്ഡമായതു ജനലോകമെന്നതു നൂനം
ശംഖദേശം തേ തപോലോകമിങ്ങതിന്‍മീതേ
പങ്കജയോനിവാസമാകിയ സത്യലോകം
ഉത്തമാംഗം തേ പുരുഷോത്തമ! ജഗല്‍പ്രഭോ!
സത്താമാത്രക! മേഘജാലങ്ങള്‍ കേശങ്ങളും.
ശക്രാദിലോകപാലന്മാരെല്ലാം ഭുജങ്ങള്‍ തേ
ദിക്കുകള്‍ കര്‍ണ്ണങ്ങളുമശ്വികള്‍ നാസികയും. 1850
വക്ത്രമായതു വഹ്നി നേത്രമാദിത്യന്‍തന്നെ
ചിത്രമെത്രയും മനസ്സായതു ചന്ദ്രനല്ലോ.
ഭൂഭംഗമല്ലോ കാലം ബുദ്ധി വാക്‌പതിയല്ലോ
കോപകാരണമഹങ്കാരമായതു രുദ്രന്‍.
വാക്കെല്ലാം ഛന്ദസ്സുകള്‍ ദംഷ്‌ട്രകള്‍ യമനല്ലോ
നക്ഷത്രപങ്ക്തിയെല്ലാം ദ്വിജപങ്ക്തികളല്ലോ
ഹാസമായതു മോഹകാരിണി മഹാമായ
വാസനാസൃഷ്‌ടിസ്തവാപാംഗമോക്ഷണമല്ലോ.
ധര്‍മ്മം നിന്‍ പുരോഭാഗമധര്‍മ്മം പൃഷ്ഠഭാഗം
ഉന്മേഷനിമേഷങ്ങള്‍ ദിനരാത്രികളല്ലോ. 1860
സപ്തസാഗരങ്ങള്‍ നിന്‍ കുക്ഷിദേശങ്ങളല്ലോ
സപ്തമാരുതന്മാരും നിശ്വാസഗണമല്ലോ.
നദികളെല്ലാം തവ നാഡികളാകുന്നതും
പൃഥിവീധരങ്ങള്‍പോലസ്ഥികളാകുന്നതും.
വൃക്ഷാദ്യൗഷധങ്ങള്‍ തേ രോമങ്ങളാകുന്നതും
ത്ര്യക്ഷനാം ദേവന്‍തന്നെ ഹൃദയമാകുന്നതും.
വൃഷ്‌ടിയായതും തവ രേതസ്സെന്നറിയേണം
പുഷ്ടമാം മഹീപതേ! കേവലജ്ഞാനശക്തി
സ്ഥൂലമായുളള വിരാള്‍പുരുഷരൂപം തവ
കാലേ നിത്യവും ധ്യാനിക്കുന്നവനുണ്ടാം മുക്തി. 1870
നിന്തിരുവടിയൊഴിഞ്ഞില്ല കിഞ്ചന വസ്‌തു
സന്തതമീദൃഗ്രൂപം ചിന്തിച്ചു വണങ്ങുന്നേന്‍.
ഇക്കാലമിതില്‍ക്കാളും മുഖ്യമായിരിപ്പോന്നി-
തിക്കാണാകിയ രൂപമെപ്പോഴും തോന്നീടണം.
താപസവേഷം ധരാവല്ലഭം ശാന്താകാരം
ചാപേഷുകരം ജടാവല്‍ക്കലവിഭൂഷണം
കാനനേ വിചിന്വന്തം ജാനകീം സലക്ഷ്‌മണം
മാനവശ്രേഷ്ഠം മനോജ്ഞം മനോഭവസമം
മാനസേ വസിപ്പതിന്നാലയം ചിന്തിക്കുന്നേന്‍
ഭാനുവംശോല്‍ഭൂതനാം ഭഗവന്‍! നമോനമഃ 1880
സര്‍വജ്ഞന്‍ മഹേശ്വരനീശ്വരന്‍ മഹാദേവന്‍
ശര്‍വനവ്യയന്‍ പരമേശ്വരിയോടുംകൂടി
നിന്തിരുവടിയേയും ധ്യാനിച്ചുകൊണ്ടു കാശ്യാം
സന്തതമിരുന്നരുളീടുന്നു മുക്ത്യര്‍ത്ഥമായ്‌.
തത്രൈവ മുമുക്ഷുക്കളായുളള ജനങ്ങള്‍ക്കു
തത്വബോധാര്‍ത്ഥം നിത്യം താരകബ്രഹ്‌മവാക്യം
രാമരാമേതി കനിഞ്ഞുപദേശവും നല്‍കി-
സ്സോമനാം നാഥന്‍ വസിച്ചീടുന്നു സദാകാലം.
പരമാത്മാവു പരബ്രഹ്‌മം നിന്തിരുവടി
പരമേശ്വരനായതറിഞ്ഞു വഴിപോലെ 1890
മൂഢന്മാര്‍ ഭവത്തത്വമെങ്ങനെയറിയുന്നു!
മൂടിപ്പോകയാല്‍ മഹാമായാമോഹാന്ധകാരേ?
രാമഭദ്രായ പരമാത്മനേ നമോനമഃ
രാമചന്ദ്രായ ജഗത്സാക്ഷിണേ നമോനമഃ.
പാഹി മാം ജഗന്നാഥ! പരമാനന്ദരൂപ!
പാഹി സൗമിത്രിസേവ്യ! പാഹി മാം ദയാനിധേ!
നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ-
യ്കംബുജവിലോചന! സന്തതം നമസ്കാരം."
ഇര്‍ത്ഥമര്‍ത്ഥിച്ചു ഭക്ത്യാ സ്തുതിച്ച ഗന്ധര്‍വനോ-
ടുത്തമപുരുഷനാം ദേവനുമരുള്‍ചെയ്‌തുഃ 1900
"സന്തുഷ്‌ടനായേന്‍ തവ സ്തുത്യാ നിശ്ചലഭക്ത്യാ
ഗന്ധര്‍വശ്രേഷ്ഠ! ഭവാന്‍ മല്‍പദം പ്രാപിച്ചാലും.
1| 2| 3| 4| 5| 6
കൂടുതല്‍
രാമായണപാരായണം - എട്ടാം ദിവസം
രാമായണപാരായണം - ഏഴാം ദിവസം
രാമായണപാരായണം - ആറാം ദിവസം
രാമായണപാരായണം - അഞ്ചാം ദിവസം
രാമായണ പാരായണം - നാലാം ദിവസം
രാമായണ പാരായണം - മൂന്നാം ദിവസം