ജ്യോതി ബസു അന്തരിച്ചു

കൊല്‍ക്കത്ത| WEBDUNIA|
PRO
മുതിര്‍ന്ന സിപി‌എം നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതി ബസു അന്തരിച്ചു. തൊണ്ണൂ‍റ്റിയഞ്ചു വയസായിരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് ജനുവരി ഒന്നു മുതല്‍ ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന്‍റെ രണ്ടു ദിവസമായി ഏറെ വഷളായിരുന്നു. 11.47 ഓടെയായിരുന്നു അന്ത്യം. സിപി‌എം പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് ആണ് മരണവിവരം അറിയിച്ചത്.

ബസുവിന്‍റെ മകന്‍ ഛന്ദന്‍ ബസു, പ്രകാശ് കാരാട്ട്, ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ എന്നിവര്‍ മരണസമയത്ത് അടുത്തുണ്ടായിരുന്നു.

ഒന്നിലധികം അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ബസുവിന് ഇന്നു രാവിലെ പേസ് മേക്കര്‍ സഹായം നല്‍കിയിരുന്നു. പുര്‍ണ്ണവെന്‍റിലേറ്റര്‍ സഹായവും ദിവസങ്ങളായി അദ്ദേഹത്തിന് നല്‍കിയിരുന്നു. ഹൃദയം, തലച്ചോര്‍, വൃക്കകള്‍ തുടങ്ങി അഞ്ച് അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്കിലുള്ള എ.എം.ആര്‍.ഐ. ആശുപത്രിയിലായിരുന്നു ബസു. നില വഷളായതോടെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ബസുവിനെ നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു. ഒരാഴ്ച മുമ്പ് ആരോഗ്യനിലയില്‍ നേരിയ പുരോഗതി കണ്ടിരുന്നെങ്കിലും ഇത് നീണ്ടുനിന്നില്ല.

പ്രയാധിക്യത്തെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതിനാല്‍ 2009 ജൂലൈയിലും ബസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2008 ലും കുളിമുറിയില്‍ ബോധമറ്റ് വീണതിനെ തുടര്‍ന്ന് തുടര്‍ന്ന് ബസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുള്ളതായി കണ്ടെത്തിയെങ്കിലും പ്രായാധിക്യം കണക്കിലെടുത്ത് ശസ്ത്രക്രിയ നടത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ഇരുപത്തിമൂന്ന് വര്‍ഷമാണ് (1977 ജൂണ്‍ 21 മുതല്‍ 2000 നവംബര്‍ 6‌) ബസു പശ്ചിമബംഗാളിന്‍റെ മുഖ്യമന്ത്രിക്കസേരയിലിരുന്നത്. 2000 ത്തില്‍ പ്രായാധിക്യം കാരണം അദ്ദേഹം സ്വയം ഒഴിയുകയായിരുന്നു. 1996 ലെ തെരഞ്ഞെടുപ്പില്‍ ബസുവിന് പ്രധാനമന്ത്രിയാകാന്‍ അവസരമുണ്ടായിരുന്നെങ്കിലും സര്‍ക്കാരില്‍ ഭാഗമാകേണ്ടെന്ന സിപി‌എം തീരുമാനം ഈ സാധ്യത തല്ലിക്കെടുത്തി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നാള്‍ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തിയാണ് ബസു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താത്വികാചാര്യന്‍‌മാരില്‍ ഒരാളാ‍യിരുന്നു അദ്ദേഹം.

1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപി‌എം രൂപീകൃതമായതുമുതല്‍ 2008 വരെ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു അദ്ദേഹം. കൊല്‍ക്കത്തയിലെ പ്രിസിഡന്‍സി കോളേജില്‍ നിന്ന് ബിരുദം സ്വന്തമാക്കിയ ശേഷം നിയമപഠനത്തിനായി ബ്രിട്ടനിലേക്ക് പോയ ബസു 1940 ലാണ് തിരികെ കൊല്‍ക്കത്തയിലെത്തുന്നത്. തൊഴിലാളി പ്രസ്ഥാനത്തിലൂടെയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ബസു എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ഇനി റീലുകള്‍ മാത്രം കണ്ടിരിക്കാം, ചുമ്മാ സ്‌ക്രോള്‍ ചെയ്ത് ...

ഇനി റീലുകള്‍ മാത്രം കണ്ടിരിക്കാം, ചുമ്മാ സ്‌ക്രോള്‍ ചെയ്ത് നേരം കളയാം, ഇന്‍സ്റ്റഗ്രാമിന്റെ പുതിയ' ആപ്പ്'
അമേരിക്കയില്‍ ചൈനീസ് സോഷ്യല്‍ മീഡിയ കമ്പനിയായ ടിക്ടോക് നേരിടുന്ന പ്രതിസന്ധി ...

Cabinet Meeting Decisions, 27-02-2025 :ഇന്നത്തെ ...

Cabinet Meeting Decisions, 27-02-2025 :ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍
വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസം ...

അന്ധവിശ്വാസത്തിന്റെ പേരില്‍ ശിശുപീഡനം! 22 ദിവസം പ്രായമുള്ള ...

അന്ധവിശ്വാസത്തിന്റെ പേരില്‍ ശിശുപീഡനം! 22 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
അന്ധവിശ്വാസത്തിന്റെ പേരില്‍ 22 ദിവസം പ്രായമായ കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച സംഭവം ...

കേന്ദ്രത്തിനെതിരെ ഭാഷായുദ്ധം പ്രഖ്യാപിച്ച് പഞ്ചാബും, പത്ത് ...

കേന്ദ്രത്തിനെതിരെ ഭാഷായുദ്ധം പ്രഖ്യാപിച്ച് പഞ്ചാബും, പത്ത് പാസാകണമെങ്കിൽ പഞ്ചാബി ഭാഷ നിർബന്ധം!
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സിബിഎസ്ഇയുടെ കരട് പരീക്ഷ ചട്ടം കഴിഞ്ഞ ദിവസം പുറത്ത് ...

കണ്ണൂര്‍ ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ...

കണ്ണൂര്‍ ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും; ഈ ജില്ലകളില്‍ മഴ മുന്നറിയിപ്പ്
2025 ഫെബ്രുവരി 27, 28 തീയതികളില്‍ കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 °C വരെയും ...