അമര്‍സിംഗിനെതിരെ വീണ്ടും കേസ്

ലക്നൌ: | WEBDUNIA| Last Modified ശനി, 24 ഒക്‌ടോബര്‍ 2009 (10:09 IST)
സമാജ്‌‌വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗിനെതിരെ 500 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച് പരാതി നല്‍കിയ ശിവകാന്ത് ത്രിപാഠി എന്നയാള്‍ വീണ്ടും അദ്ദേഹത്തിനെതിരെ രംഗത്ത്. തന്റെ മൊബൈല്‍ കോള്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തി അപമാനിച്ചു എന്ന് ആരോപിച്ച് ത്രിപാഠി വീണ്ടും സിംഗിനെതിരെ പരാതി നല്‍കി.

ലക്നൌവിലെ അഷിയാന പൊലീസ് സ്റ്റേഷനിലാണ് അമര്‍സിംഗിനെതിരെ പുതിയ എഫ്‌ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്താനായി അമര്‍സിംഗും വൊഡാഫോണ്‍ മൊബൈല്‍ കമ്പനിയിലെ ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് തന്റെ കോള്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയതായാണ് പരാതി.

ഒക്ടോബര്‍ 15 ന് ആണ് ത്രിപാഠി അമര്‍സിംഗിനെതിരെ ആദ്യ പരാതി നല്‍കിയത്. അമര്‍സിഗും ഭാര്യ പങ്കജകുമാരി സിംഗും സ്വന്തം ഉടമസ്ഥതയിലുള്ള കമ്പനികള്‍ മറ്റ് ചെറു കമ്പനികളുമായി ലയിപ്പിച്ചതിലൂടെ 500 കോടിരൂപ സ്വന്തമാക്കി എന്നായിരുന്നു പരാതി. പരാതിയില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചനെയും പ്രതിയാക്കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :