സുകുമാരന്‍‌നായര്‍ക്കെതിരെ സുധാകരന്‍

സുധാകരന്‍ മാര്‍ക്കിടണ്ടെന്ന് കാര്‍ത്തികേയന്‍

തിരുവനന്തപുരം| M. RAJU|
കാല് വാരിയും കാല് നക്കിയുമാണ് സുകുമാരന്‍ നായര്‍ എന്.എസ്.എസിന്‍റെ തലപ്പത്ത് എത്തിയതെന്ന് സഹകരണ മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

ഏറ്റവും സമര്‍ദ്ധനായ ബൂര്‍ഷ്വാ നേതാവ് ഏ.കെ ആന്‍റണിയാണെന്നും സുധാകരന്‍ പറഞ്ഞു. പട്ടം താണുപിള്ള അജയനായ ജനനായകന്‍ എന്ന പുസ്തകത്തിന്‍റെ പ്രകാശന വേളയിലാണ് മന്ത്രി ജി.സുധാകരന്‍ സുകുമാരന്‍ നായരെ വിമര്‍ശിച്ചത്. കാല് വാരിയും കാല് നക്കിയുമാണ് പിയൂണ്‍ ആയി തുടങ്ങിയ സുകുമാരന്‍ നായര്‍ എന്‍.എസ്.എസ് ജോ‍യിന്‍റ് സെക്രട്ടറിയായത്.

എന്‍.എസ്.എസ് ആസ്ഥാനം ചായക്കടയാണെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ അത് ചാ‍രായക്കടയല്ലെന്ന് പറയാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കാല് വാരിയും കാല് നക്കിയും തലപ്പത്ത് എത്തിയതുകൊണ്ടാണ് അദ്ദേഹം മര്യാദയില്ലാതെ സംസാരിക്കുന്നത്.

കേരളത്തിലെ ഏറ്റവും സമര്‍ദ്ധനായ ബൂര്‍ഷ്വാ നേതാവ് ഏ.കെ ആന്‍റണിയാണ്. തന്‍റെ സ്ഥാനം രക്ഷിക്കാന്‍ വേണ്ടി സ്വന്തം വ്യക്തിത്വം ആന്‍റണി മറക്കുമെന്നും സുധാകരന്‍ പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് ജി.കാര്‍ത്തികേയന്‍ സുധാകരനെതിരെ തുറന്നടിച്ചു.

എല്ലാവര്‍ക്കും മാര്‍ക്കിടാന്‍ മന്ത്രിക്ക് ആരാണ് ലൈസന്‍സ് തന്നതെന്ന് അദ്ദേഹം ചോദിച്ചു. എല്ലാവര്‍ക്കും അവരവരുടേതായ തെറ്റുകളുണ്ട്. തെറ്റ്കുറ്റങ്ങള്‍ മാത്രം വച്ച് മാര്‍ക്കിട്ടാല്‍ പലര്‍ക്കും മാര്‍ക്കിടേണ്ടി വരും. കേരള രാഷ്ട്രീയത്തില്‍ കത്തിച്ച് വച്ച നിലവിളക്കാണ് ആന്‍റണിയെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :