ഉബൈദ് എന്ന ഇശല്‍ തേന്‍ സാഗരം

പീസിയന്‍

T Ubaid
WDWD
കന്നടം പഠിച്ച് ഒടുവില്‍ മലയാളത്തിലെ മഹാകവി ആയി മാറിയ പ്രതിഭയാണ് ടി ഉബൈദ്.അദ്ദേഹത്തിന്‍റെ ജന്മശതാബ്ദിയാണ് ഇന്ന്.

കുറേ മാപ്പിള പാട്ടുകളെഴുതിയ 'മഹാകവി' അല്ല അദ്ദേഹം. ഇശലുകളുടെ സാഗരമാണ് അദ്ദേഹം തീര്‍ത്തത്.കവി, വിവര്‍ത്തകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്‌ എന്നീ നിലകളിലും ഉബൈദിന്റെ സംഭാവനകള്‍ ചെറുതല്ല.

സ്വത്വബലമുള്ള ഒരു സൃഷ്‌ടി പ്രതിഭയുടെ ഉടമയാണ് ടി ഉബൈദ്‌.മാപ്പിളപ്പാട്ടുകള്‍ കേരളീയ ഭാഷയുടെയും സംസ്‌കൃതിയുടെ ഭാഗമാക്കിയതാണ്‌ ഉബൈദിന്റെ ഏറ്റവുംവലിയ സംഭാവന.

അടങ്ങാത്ത സാഹിത്യവാസന, മലയാളത്തിലും കന്നടയിലും നല്ല അവഗാഹം, ഇരുസാഹിത്യങ്ങളെയും തമ്മില്‍ അടുപ്പിക്കുന്നതിനുള്ള നിരന്തര പരിശ്രമവും താത്‌പര്യവും മലയാളസാഹിത്യത്തില്‍ മുസ്‌ലിം സമുദായത്തിന്റെ വിലയേറിയ സേവനങ്ങളെക്കുറിച്ച്‌ മനസ്സിലാക്കിക്കനുള്ള കഴിവ് - ഇതെല്ലാമായിരുന്നു സാഹിത്യ വിമര്‍ഷര്‍ക്ക് ഉബൈദില്‍ കാണാന്‍ കഴിഞ്ഞത്.

കവിത്വവൈഭവത്തിലൂടെ ആത്മാവിന്റെ സമസ്‌ത സൗന്ദര്യ-സുഗന്ധങ്ങളെയും പ്രകാശിപ്പിക്കാന്‍ ശ്രമിച്ച സര്‍ഗധനനായ കവിയെന്ന നിലയില്‍ ഉബൈദിനെ നാം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലഎന്നു സാഹിത്യ നിരൂപകര്‍ പറയുന്നു.

മാപ്പിളപ്പാട്ട്‌ എന്താണെന്നും എന്തിനാണെന്നും സമൂഹത്തെ പഠിപ്പിക്കാന്‍ മിനക്കെട്ട്‌ ഗവേഷണം നടത്തിയത്‌ ഉബൈദ്‌ ആണ്‌.അതോടെ നാട്ടില്‍ മാപ്പിളപ്പാട്ടുകളുടെ മധുരിമ നിറഞ്ഞു.ഇന്ന്‌ ചലച്ചിത്രങ്ങളിലും നാടകങ്ങളിലും മാപ്പിളപ്പാട്ടിന്‍റെ ഇശലുകള്‍ കേള്‍ക്കുന്നതിന്‌ നിമിത്തമായത് ഉബൈദ് ആണ്

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :