കൊട്ടാരക്കര :അഭിനയത്തിന്‍റെ കരുത്ത്

WEBDUNIA|
മലയാള സിനിമയിലെ മികച്ച സ്വഭാവനടന്മാരിലൊരാളായിരുന്നു കൊട്ടരക്കര ശ്രീധരന്‍ നായര്‍ . പൗരുഷവും ശബ്ദഗാംഭീര്യവും കൊട്ടാരക്കരയെ മറ്റുനടന്മാരില്‍ നിന്ന് മാറ്റി നിര്‍ത്തി. സ്വഭാവനടന്നെ നിലയില്‍ ബഹുമതികള്‍ വാരിക്കൂട്ടിയ അത്ഭുതപ്രതിഭയായിരുന്നു അദ്ദേഹം.

1986 ഒക്ടോബര്‍ 18 നായിരുന്നു അദ്ദേഹത്തിന്‍റെ മരണം.

കേരളത്തിന്‍റെ നാടകസ്റ്റേജുകളുടെ സംഭാവനയാണ് ശ്രീധരന്‍ നായര്‍. നാല് പതിറ്റാണ്ട് കൊട്ടാരക്കര മലയാളത്തിലെ സജ-ീവ സാന്നിധ്യമായിരുന്നു. കൊട്ടരക്കരക്കു മാത്രം ചെയ്യാന്‍ കഴിയുന്ന വേഷങ്ങള്‍ എന്നു മാറ്റിനിര്‍ത്താവുന്ന കഥാപാത്രങ്ങളുണ്ടായിരുന്നു.

വില്ലനില്‍ നിന്ന് വീരനായകന്മാരും സ്വഭാവ നടനുമായി മാറിയ കൊട്ടാരക്കര വളരെ വ്യസ്തതയാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര കൊരിട്ടയോട് നാരായണപിള്ളയുടെയും ഉമ്മിണിയമ്മയുടെയും അഞ്ചാമത്തെ മകനായി 1922 ല്‍ ശ്രീധരന്‍ നായര്‍ ജനിച്ചു. ഇരുമ്പനങ്ങാട് ഈശ്വരവിലാസം സ്കൂളിലാണ് പഠിച്ചത്. സ്കൂള്‍ കാലത്തു തന്നെ മുന്‍ഷി പരമുപിള്ളയുടെ "പ്രസന്ന' നാടകത്തിലൂടെ അരങ്ങിലെത്തി പ്രശസ്തനായി.

പിന്നീട് ജയശ്രീ കലാമന്ദിര്‍ എന്ന പേരില്‍ സ്വയം നാടകസംഘമുണ്ടാക്കി. വേലുത്തമ്പി ദളവ നാടകം ഈ കമ്പനിയാണ് രംഗത്തവതരിപ്പിച്ചത്.പ്രസന്നയുടെ ചലച്ചിത്രാവിഷ്കാരത്തിലൂടെയാണ് സിനിമയിലെത്തുന്നത്.

മാര്‍ത്താണ്ഡവര്‍മ, പഴശ്ശി രാജ, -വേലുത്തമ്പി ദളവ, കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങിയ ചരിത്രപുരുഷന്മാരെ അഭ്രത്തിലാവിഷ്കരിക്കാന്‍ കൊട്ടാരക്കരയിലും പറ്റിയ മറ്റൊരു മുഖമുണ്ടോ എന്നു സംശയം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :