പൃഥ്വിയെ രക്ഷിക്കാന്‍ എടുത്തതല്ല ഇന്ത്യന്‍ റുപ്പി: രഞ്ജിത്

WEBDUNIA|
PRO
പരാജയങ്ങളിലും അപവാദപ്രചരണങ്ങളിലും പെട്ട് കരിയര്‍ പ്രതിസന്ധിയിലായ ഒരു നടനെ രക്ഷിച്ചെടുക്കാന്‍ വേണ്ടിയല്ല താന്‍ ‘ഇന്ത്യന്‍ റുപ്പി’ എന്ന ചിത്രം എടുത്തതെന്ന് സംവിധായകന്‍ രഞ്ജിത്. പൃഥ്വിരാജിലുള്ള വിശ്വാസമാണ് ‘ജെ പി’ എന്ന കഥാപാത്രത്തെ അദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ കാരണമായതെന്നും രഞ്ജിത് പറയുന്നു.

ഇന്ത്യാവിഷനിലെ ‘മുഖാമുഖം’ എന്ന അഭിമുഖ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രഞ്ജിത്.

“പൃഥ്വിരാജിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്നത് എന്‍റെ ലക്‍ഷ്യമായിരുന്നില്ല. പൃഥ്വി എന്ന ആക്ടറെ രക്ഷപ്പെടുത്താന്‍ എടുത്ത ചിത്രവുമല്ല ഇന്ത്യന്‍ റുപ്പി. ആ നടനില്‍ എനിക്ക് വിശ്വാസമുണ്ട്. ‘ജെ പി’ എന്ന കഥാപാത്രത്തെ അയാള്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പിന്നെ, പൃഥ്വിരാജിന് നേരെയുള്ള സൈബര്‍ ആക്രമണമൊന്നും ഇന്ത്യന്‍ റുപ്പിയെ ബാധിച്ചിട്ടില്ല. സിനിമയില്‍ പൃഥ്വിരാജിനെ അദ്യം കാണിക്കുമ്പോള്‍ ചിലരൊക്കെ കൂവുന്നത് ഞാന്‍ ശ്രദ്ധിച്ചു. അങ്ങനെ സംഭവിച്ചേക്കാം എന്ന് ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് പ്രേക്ഷകര്‍ നടനെയും സംവിധായകനെയും മറക്കുകയും ജെ പി എന്ന കഥാപാത്രത്തെയും ആ കഥയെയും അനുഭവിക്കുകയുമായിരുന്നു.” - രഞ്ജിത് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ റുപ്പിക്കായി പൃഥ്വിരാജിന്‍റെ ശരീരഭാഷയെ ജെ പി എന്ന കഥാപാത്രത്തിനനുസരിച്ച് മാറ്റിയിരുന്നതായും രഞ്ജിത് പറയുന്നു.

ചിത്രത്തിന് കടപ്പാട് - റോസ്ബൌള്‍

അടുത്ത പേജില്‍ - സലിം‌കുമാര്‍ അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ല


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :