എവിടെ മലയാളി സ്ത്രീ?: നന്ദിത

കേരളത്തെ കുറിച്ച് നന്ദിത ദാസ് മനസ് തുറക്കുന്നു

നന്ദിത, നസറുദീന്‍ ഷാ
PROPRO
നടിയും സംവിധായികയും ആയ നന്ദിതാദാസിന്‌ സിനിമ എന്നത്‌ സാമൂഹ്യപ്രവര്‍ത്തനത്തിന്‍റെ ഭാഗം മാത്രമാണ്‌. അഭിനേത്രി എന്ന നിലയില്‍ തെന്നിന്ത്യയിലും വടക്കേന്ത്യയിലും ഒരേ പോലെ സ്വീകരിക്കപ്പെട്ട നന്ദിത ‘രാംചന്ദ്‌ പാകിസ്ഥാനി’ എന്ന ചിത്രത്തിലൂടെ പാക്‌ സിനിമകളിലും സജീവമാകുന്നു.

വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയിലെ ജൂറി പദം വരെ അലങ്കരിച്ച നന്ദിത ‘കണ്ണകി’, ‘നാലുപെണ്ണുങ്ങള്’‍, ‘പുനരധിവാസം’ , ‘ജന്മദിനം’ എന്നീ ചിത്രങ്ങളിലൂടെ സാധാരണ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയാണ്‌. രാജ്യാന്തര വേദികളില്‍ ശ്രദ്ധിക്കപ്പെട്ട കന്നി സംവിധാന സംരംഭമായ ‘ഫിറാഖ്‌’ കേരളത്തിന്‍റെ ചലച്ചിത്രമേളയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

കേരളത്തിന്‍റെ ശാലീനതയും വൈഞ്‌ജാനിക സമ്പത്തും മലയാളിയുടെ ലാളിത്യവും സ്‌നേഹവും ഏറെ ആസ്വദിക്കുന്ന നന്ദിത പക്ഷെ ചോദിക്കുന്നു: “കേരളത്തിന്‍റെ പൊതു വേദികളില്‍ എന്തുകൊണ്ട്‌ പെണ്‍സാന്നിധ്യം ഇത്രമേല്‍ ശുഷ്‌കമായിരിക്കുന്നു?”. ഡിസിയുടെ രാജ്യാന്തര പുസ്‌തകോത്സവത്തില്‍ പങ്കെടുക്കാനെത്തിയ നന്ദിതയുടെ വാക്കുകളിലേക്ക്‌...

? എന്തുകൊണ്ട്‌ സംവിധാനം, എന്തുകൊണ്ട്‌ ‘ഫിറാഖ്‌’?
സംവിധാനം തീര്‍ത്തും പുതിയൊരു മേഖലയാണ്‌. നാടകത്തിനും സിനിമക്കും വേണ്ടി ഇന്ത്യക്ക്‌‌ അകത്തും പുറത്തുമുള്ള ഒരുപാടു പേരുമായി ഞാന്‍ ഇടപഴകാറുണ്ട്‌. രാജ്യത്തിനുണ്ടാകുന്ന സാമൂഹികമാറ്റങ്ങള്‍ നേരിട്ടറിയാന്‍ സാധിച്ചു. വേര്‍തിരിവുകളെ കുറിച്ചാണ്‌ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്‌.

മതത്തിന്‍റെ പേരിലാണ്‌ ഏറ്റവും അധികം വേര്‍തിരിവ്‌. പുറത്ത്‌ അരങ്ങേറുന്നതിനേക്കാള്‍ വലിയ സംഘര്‍ഷം നടക്കുന്നത്‌ മനുഷ്യമനസുകളിലാണ്‌. ഉള്ളിന്‍റെ ഉള്ളില്‍ വേര്‍തിരിവുകള്‍ ഉണ്ടാകുന്നു. ബന്ധങ്ങളില്‍ സംശയാലുവാകുന്നു. അവയൊടെല്ലാം എങ്ങനെ പ്രതികരിക്കണമെന്ന്‌ ചിന്തിച്ചപ്പോഴാണ്‌ സിനിമ ചെയ്യാം എന്ന്‌ വിചാരിച്ചത്‌.

WEBDUNIA|
‘ഫിറാഖ്‌’ എന്ന ഉറുദുവാക്കിന്‌ വേര്‍തിരിവ്‌ എന്നും അന്വേഷണം എന്നും അര്‍ത്ഥമുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :