പിണറായി ക്രൂരത കാട്ടി: സരോജിനി ബാലാനന്ദന്‍

തിരുവനന്തപുരം| WEBDUNIA|
സി പി എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെതിരെ സരോജിനി ബാലാനന്ദന്‍. പിണറായി വിജയന്‍ തന്നോട് ഈ ക്രൂരത കാട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അന്തരിച്ച സി പി എം നേതാവ് ഇ ബാലാനന്ദന്റെ ഭാര്യ കൂടിയായ സരോജിനി ബാലാനന്ദന്‍ പ്രതികരിച്ചത്.

തനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അവര്‍ വ്യക്തമാക്കി. തന്നേക്കാള്‍ പ്രായമുള്ളവരും അവശരും സംസ്ഥാന കമ്മറ്റിയിലുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. പാനല്‍ അവതരിപ്പിച്ചപ്പോഴാണ് താന്‍ ഒഴിവാക്കപ്പെട്ടത് അറിഞ്ഞത്. സി പി എമ്മില്‍ പുരുഷ മേധാവിത്വമാണെന്നും സരോജിനി ബാലാനന്ദന്‍ ആരോപിച്ചു.

ആരോഗ്യകാരണങ്ങളാലാണ് സരോജിനി ബാലാനന്ദനെ ഒഴിവാക്കിയതെന്നാണ് പിണറായി മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ, പുതിയ സമിതിയില്‍ നിന്ന് തന്നെ ഒഴിവാക്കിയ വിവരമറിഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് സരോജിനി ബാലാനന്ദന്‍ സമ്മേളനവേദി വിട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :