'ലക്ഷ്‌മിക്ക് കൂട്ടായി ഇനി ബാലഭാസ്‌ക്കറിന്റേയും ജാനിയുടേയും ഓർമ്മകൾ'

'ലക്ഷ്‌മിക്ക് കൂട്ടായി ഇനി ബാലഭാസ്‌ക്കറിന്റേയും ജാനിയുടേയും ഓർമ്മകൾ'

Rijisha M.| Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2018 (11:16 IST)
ബാലഭാസ്‌ക്കറിന്റേയും മകളുടേയും വിയോഗം കേരളക്കരയെ മുഴുവൻ ദുഃഖത്തിലാഴ്‌ത്തിയിരുന്നു. തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്ര ദര്‍ശനത്തിനു ശേഷമുള്ള മടക്കയാത്രയ്ക്കിടെ കഴക്കൂട്ടം താമരക്കുളത്തുവച്ച്‌ കാര്‍ അപകടത്തിപ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ബാലഭാസ്‌ക്കറിന്റെ മരണം. മകൾ സംഭവ സ്ഥലത്തുനിന്നുതന്നെ മരിച്ചിരുന്നു.

ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയായിരുന്നു. പരിക്കുകൾ ഭേദമായി ലക്ഷ്‌മിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഭര്‍ത്താവിന്റേയും മകളുടേയും മരണമുള്‍ക്കൊണ്ട ലക്ഷ്മി പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേയ്ക്ക് തിരികെ വരുന്നത് പ്രിയപ്പെട്ടവരുടെ കരങ്ങളിലേക്കാണ്.

ബന്ധുക്കളേയും സുഹൃത്തുക്കളേയും കേരള ജനതയെ മൊത്തം കണ്ണീരിലാഴ്‌ത്തി ബാലഭാസ്‌ക്കർ വിടപറഞ്ഞിട്ട് ഒരു മാസം തികയുകയാണ്. 18 വര്‍ഷം കാത്തിരുന്ന് ലഭിച്ച കണ്മണിയും, എല്ലാമെല്ലാമായിരുന്ന ബാലുവും ഇല്ലാത്ത ലോകത്ത് ലക്ഷ്മി പതിയെ ജീവിച്ചു തുടങ്ങുകയാണ്. ഒരു മാസത്തിലേറെ നീണ്ട ചികില്‍സയ്ക്കുശേഷം പരുക്കുകളൊക്കെ ഏറെക്കുറെ ഭേദമായ ലക്ഷ്മി ആശുപത്രി വിട്ടു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :