മഴയും നീരൊഴുക്കും കുറഞ്ഞു, ചെറുതോണി ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയേക്കില്ല; ജലനിരപ്പ് 2396.10 അടി

മഴയും നീരൊഴുക്കും കുറഞ്ഞു, ചെറുതോണി ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയേക്കില്ല; ജലനിരപ്പ് 2396.10 അടി

തൊടുപുഴ| Rijisha M.| Last Modified വ്യാഴം, 2 ഓഗസ്റ്റ് 2018 (08:37 IST)
മഴയുടെ ശക്തി കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്കിന്റെ ശക്തിയും കുറഞ്ഞു. ശനിയാഴ്ച വരെ അണക്കെട്ടു തുറക്കേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ. ആവശ്യമെന്നാൽ തുറക്കാനുള്ള തീരുമാനവും ഉണ്ട്. ഡാമിലെ ജലനിരപ്പിൽ നേരിയ വർദ്ധനവ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. രാവിലെ എട്ടുമണിയുടെ റീഡിങ് അനുസരിച്ച് 2396.10 അടിയാണ് ജലനിരപ്പ്.

ഡാമിൽ 2408.5 അടി വെള്ളം സംഭരിക്കാൻ ശേഷിയുണ്ടെങ്കിലും 2403 അടി കഴിഞ്ഞാൽ തുറന്നുവിടുകയാണ് പതിവ്. ജലനിരപ്പ് 2397 അടിയിലെത്തുമ്പോൾ ഷട്ടറുകളുടെ ട്രയൽ റൺ നടത്താനും, 2399 അടിയിലെത്തുമ്പോൾ അവസാനത്തെ ജാഗ്രതാനിർദേശം (റെഡ് അലർട്ട്) പുറപ്പെടുവിക്കാനുമായിരുന്നു കെഎസ്‌ഇബിയുടെ തീരുമാനം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ 2400 അടിയിലെത്തിയശേഷം റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ മതിയെന്നാണ് ഉദ്യോഗസ്‌ഥർക്കു ലഭിച്ച നിർദേശം.

മൂലമറ്റം പവർഹൗസിലെ വൈദ്യുതി ഉത്‌പാദനം മൂന്ന് ദിവസമായി പൂർണ്ണ തോതിലാണ്. ഡാമിൽ 2408.5 അടി വെള്ളം സംഭരിക്കാൻ ശേഷിയുണ്ടെങ്കിലും 2403 അടി കഴിഞ്ഞാൽ തുറന്നുവിടുകയാണ് പതിവ്. ആവശ്യമെങ്കിൽ ഒരു അടി കൂടി ഉയർത്താം. ശേഷിക്കുന്ന അടി മുല്ലപ്പെരിയാറിന്റെ ഷട്ടർ തുറന്നാൽ വരുന്ന വെള്ളം ഒഴുകിയെത്തിയാൽ ശേഖരിക്കാനുള്ളതാണ്.

ഇത്തവണ ഏറ്റവും കൂടുതൽ അധിക മഴ ലഭിച്ചത് ഇടുക്കിയിലാണ്. ജലനിരപ്പ് 2403 അടി കഴിഞ്ഞാലും ജലനിരപ്പ് രണ്ടടി കൂടി ഉയർത്താൻ കഴിയുന്ന തരത്തിലാണ് ഡാം നിർമ്മിച്ചിട്ടുള്ളത്. എങ്കിലും ആ നിർമ്മിതിയെ വിശ്വസിക്കാതെ ഡാം തുറക്കാനുള്ള നിലപാട് വൈദ്യുതി ബോർഡ് എതിർക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :