തൽസമയ ലൈംഗിക പരിശീലനം, ലോകത്തിലെ ആദ്യ പോൺ സർവകലാശാലയുമായി മുൻ പോൺ താരം അമരാന്റ ഹങ്ക്

Last Updated: ചൊവ്വ, 2 ജൂലൈ 2019 (21:37 IST)
ലോകത്തിലെ ആദ്യ പോൺ സർവകലാശാലയുമായി മുൻ പോൺ താരം അമരാന്റ് ഹങ്ക്. പോൺ സിനിമ നിർമ്മാണ മേഖലയിൽ മികച്ച അഭിനയതാക്കളെയും സംവിധായകരെയും സൃഷ്ടിക്കുക്കയാണ് സർവകലാശാലയുടെ ലക്ഷ്യം. സെമിനാറുകളും ശിൽപശാലകളും തൽസമയ ലൈംഗിക പരിശിലനവും ഉൾക്കോള്ളുന്നതാണ് സർവകലാശാലയിലെ പാഠ്യ പദ്ധതി.

'ദ് സീക്രട്ട് ഗാർഡൻ ഇറോട്ടിക്ക്' എന്ന പ്രത്യേക പബ്ബിലാണ് തൽസമയ ലൈംഗിക പരിശീലനം നാൽകുക. വളർന്നു വരുന്ന പോൺ താരങ്ങൾക്ക് മികച്ച അഭിനയം കാഴ്ച വക്കുന്നതിനും വ്യാജൻമാരും മര്യാദയില്ലാത്തവരുമായ സംവിധായകരെ തിരിച്ചറിയാനും സർവകലാശാലയിലെ പഠനം സഹായിക്കും എന്നാണ് അമരാന്റയുടെ അവകാശവാദം.

കൊളംബിയയിലെ മെഡ്‌ലിനിലാണ് ആദ്യ സ്കൂൾ ആരംഭിച്ച് ഇവിടുത്തെ ക്ലാസുകൾ വലിയ വിജയമായതോടെ രാജ്യ തലസ്ഥാനമായ ബൊഗാട്ടിയിൽ രണ്ടാമതൊരു സ്കൂൾ കൂടി തുറക്കും. ക്രമേണ ഇവയെ സർവ‌കലാശലയാക്കുകയാണ് ലക്ഷ്യം. റാമോൺ നോമർ എന്ന് മുൻ പോൺ താരവും സർവകലാശാലയിലെ അധ്യാപകനാണ്. അതേസമയം. കൂളുകൾക്കെതിരെ വലിയ വിമർശനം ഉയർന്നുകഴിഞ്ഞു യുവാക്കളെ വഴി തെറ്റിക്കുന്നതാണ് പാഠ്യപദ്ധതി എന്നാണ് പ്രധാന വിമർശനം.

അലജന്ദ്ര ഒമാന റൂയിസ് എന്നാണ് അമരാന്റ ഹങ്കിന്റെ യഥാർത്ഥ പേര് മാധ്യമ പ്രവർത്തകയായിരുന്ന അമരാന്റ ദേശീയ ഫുട്ബോൾ ലീഗിലെ തന്റെ ഇഷ്ട ടീം ഉയർന്ന ഡിവിഷനിലെത്തിയാൽ നങ്നയായി ഫോട്ടോഷൂട്ട് നടത്തും എന്ന് പന്തയം വച്ചിരുന്നു. ഈ ഫോട്ടോഷൂട്ട് വലിയ വിജയമായി മാറിയതോടെയാണ് പോൺ രംഗത്തേക്ക് അമരാന്റ എത്തുന്നത്,. പിന്നീട് പോൺ സിനിമകളിലെ സൂപ്പർ താരമായി അമരാന്റ മാറുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :