നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ

മുംബൈ| WEBDUNIA| Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2010 (10:59 IST)
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കുന്നു. നാണ്യപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആര്‍ ബി ഐ വായ്പാനിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇത് ആറാം തവണയാണ് നിരക്ക് ഉയര്‍ത്തുന്നത്. നവംബര്‍ രണ്ടിന് നടക്കുന്ന പാദ അവലോകനത്തില്‍ നിരക്ക് ചുരുങ്ങിയത് 25 ബേസിസ് പോയിന്റ് ഉയര്‍ത്തിയേക്കുമെന്നാണ് കരുതുന്നത്.

നാണ്യപ്പെരുപ്പവും ഭക്‍ഷ്യവില വര്‍ധനയും ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ പ്രതിസന്ധി മറിക്കടക്കാന്‍ നിരക്കു വര്‍ധനയല്ലാതെ മറ്റു വഴികളില്ലെന്നാണ് സര്‍ക്കാര്‍ വാദം. അതേസമയം കഴിഞ്ഞ ആഴ്ചയില്‍ ഭക്‍ഷ്യവില സൂചിക നേരിയ നിരക്കില്‍ കുറഞ്ഞതും ആശ്വാസമായിട്ടുണ്ട്.

ജൂലൈ പത്തിന് അവസാനിച്ച വാരം ഭക്‍ഷ്യവില സൂചിക 12.47 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍, നാണ്യപ്പെരുപ്പം ഇപ്പോഴും 10.55 ശതമാനത്തില്‍ തുടരുകയാണ്. ഒക്ടോബര്‍ പതിനാറിന് അവസാനിച്ച ആഴ്ചയില്‍ 13.75 ശതമാനമായിട്ടാണ് നിരക്ക് താഴ്ന്നിരിക്കുന്നത്. ഒക്ടോബറി ഒമ്പതിന് അവസാനിച്ച ആഴ്ചയില്‍ ഇത് 15.53 ശതമാനമായിരുന്നു.

റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ 25 പോയിന്‍റ് വര്‍ധന വരുത്തുമെന്നാണു ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നത് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ചെറിയ തോതിലുള്ള നിരക്കു വര്‍ധനവേ ഉണ്ടാകൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :