ഡ്രൈവര്‍മാരുടെ വയറ്റത്തടിക്കാന്‍ സ്വയം ഓടുന്ന കാറുമായി ടൊയോട്ടയും

ടോക്കിയോ| VISHNU N L| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (18:09 IST)
ഡ്രൈവറില്ലാ കാര്‍ എന്ന ആശയം ടെക്നോളജി ഭീമനായ ഗൂഗിളാണ് ലോകത്തിന് സമ്മാനിച്ചതെങ്കില്‍ ഗൂഗിള്‍ മനസില്‍ കണ്ടത് പ്രാവര്‍ത്തികമാക്കിക്കൊണ്ട് നിരവധി വാഹന നിര്‍മ്മാതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ ഡ്രിഅവര്‍മാരെ പടിക്കു പുറത്താക്കാന്‍ സ്വയ്ം നിയന്ത്രിക്കുന്ന കാറുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയും രംഗത്തെത്തി. അത്യാധുനിക സെൻസറുകളുടെ സ്വയം ഓടാൻ കഴിവുള്ള ‘ലെക്സസ് ജി എസ്’ എന്ന കാറാണ് അവതരിപ്പിച്ചിരിക്കുന്നത്.

ലക്ഷ്യസ്ഥാനം കണ്ടെത്താനും ലെയ്ൻ മാറാനും വാഹനങ്ങളെ മറികടക്കാനുമൊക്കെ
കാറില്‍ സെന്‍സറുകളുണ്ട്. ദേശീയപാത നിലവാരമുള്ള നിരത്തിൽ താരമ്യേന ഗതാഗതത്തിരക്കു കുറവുള്ള അവസരത്തിൽ ഓട്ടമേറ്റഡ് സംവിധാനത്തിലേക്കു മാറുന്ന തരത്തിലാണു ലെക്സസ് ജി എസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അഞ്ചു വർഷത്തിനകം സമാന സൗകര്യങ്ങളുള്ള മറ്റു മോഡലുകളും അവതരിപ്പിക്കാനാണു ടൊയോട്ട മോട്ടോർ കോർപറേഷൻ തയാറടെടുക്കുന്നത്.

എന്നാല്‍ 2020ലെ ഒളിംപിക്സിനു ജപ്പാനിലെ ടോക്കിയോ വേദിയാകുന്നതോടെ
ഡ്രൈവറുടെ സഹായമില്ലാതെ ഓടുന്ന കാറുകൾ യാഥാർഥ്യമാക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്ന് ടൊയോട്ടയുടെ ചീഫ് ടെക്നോളജി ഓഫിസർ യോഷിദ മൊരിടാക വെളിപ്പെടുത്തി. വാഹനങ്ങൾക്ക് കൃത്രിമ ബുദ്ധിശക്തി പകരാനുള്ള ശ്രമങ്ങൾക്കായി അഞ്ചു കോടി ഡോളറി(ഏകദേശം 320 കോടിയോളം രൂപ) നിക്ഷേപമാണു കഴിഞ്ഞ മാസം കമ്പനി പ്രഖ്യാപിച്ചത്. ഡ്രൈവർ ഇല്ലാത്ത കാറുകൾ നിരത്തു കീഴടക്കുന്നതോടെ ഗതാഗതത്തിരക്കും അപകടങ്ങളും ഗണ്യമായി കുറയുമെന്നും കമ്പനി കരുതുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :