കരുത്തിന്റെയും ത്രില്ലിന്റെയും സാഹസികതയുടേയും പ്രതീകമായ ‘സ്കോർപിയൊ അഡ്വഞ്ചർ’ വിപണിയിൽ

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ‘സ്കോർപിയൊ’യുടെ പരിമിതകാല പതിപ്പായി ‘അഡ്വഞ്ചർ’ എന്ന വകഭേദം പുറത്തിറക്കി

സ്കോർപിയൊ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ് യു വി scorpio, mahindra and mahindra, SUV
സജിത്ത്| Last Modified ചൊവ്വ, 26 ഏപ്രില്‍ 2016 (10:13 IST)
എല്ലാത്തരം നിരത്തുകളെയും കീഴടക്കാനുള്ള കഴിവും തകർപ്പൻ പ്രകടനവും ഐതിഹാസിക രൂപകൽപ്പനയുമായി
‘സ്കോർപിയൊ’യുടെ പരിമിതകാല പതിപ്പായി ‘അഡ്വഞ്ചർ’ എന്ന വകഭേദം പുറത്തിറക്കി. 1,000 യൂണിറ്റ് മാത്രം വിൽപ്പനയ്ക്കുണ്ടാവുന്ന ഈ പ്രത്യേക പതിപ്പിനു നവി മുംബൈ ഷോറൂമിൽ 13.07 ലക്ഷം രൂപയാണു വില. ‘സ്കോർപിയൊ’യുടെ ഏറ്റവും പുതിയ വകഭേദമായ ‘എസ് 10’ അടിസ്ഥാനമാക്കിയാണു മഹീന്ദ്ര ‘സ്കോർപിയൊ അഡ്വഞ്ചർ’ സാക്ഷാത്കരിച്ചിരിക്കുന്നത്. സൈഡ് ഇൻഡിക്കേറ്ററുള്ള ഔട്ട്സൈഡ് റിയർവ്യൂ മിറർ, ‘സ്മോക്ഡ്’ ടെയിൽ ലാംപ്, റിവേഴ്സ് കാമറ, ട്രിപ്പിൾ ജെറ്റ് വിൻഡ്സ്ക്രീൻ വാഷർ തുടങ്ങിയവയാണ് ഈ വകഭേദത്തിലെ പ്രധാന സവിശേഷതകൾ.

കരുത്തിന്റെയും ത്രില്ലിന്റെയും സാഹസികതയുടേയും പ്രതീകമാണ് ‘സ്കോർപിയൊ അഡ്വഞ്ചർ’ എന്ന് എം ആൻഡ് എം ചീഫ് മാർക്കറ്റിങ് ഓഫിസർ വിവേക് നയ്യാർ വ്യക്തമാക്കി. 2002 ജൂണിലാണ് 'സ്കോര്‍പിയൊ'ആദ്യമായി നിരത്തിലിറങ്ങിയത്. അഞ്ചു ലക്ഷത്തോളം പേര്‍ ഈ വണ്ടി സ്വന്തമാക്കുകയും ഒപ്പംതന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടാനും ‘സ്കോർപിയൊ’യ്ക്കു കഴിഞ്ഞു. ‘സ്കോർപിയൊ’യുടെ പ്രൗഢ പാരമ്പര്യവും ഡി എൻ എയും നിലനിർത്തിയാണ് ‘അഡ്വഞ്ചർ’ എന്ന പരിമിതകാല പതിപ്പ് സാക്ഷാത്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതികവിഭാഗത്തിൽ കാര്യമായ വ്യത്യാസങ്ങളൊന്നും ഇല്ലാതെയാണ് ‘സ്കോർപിയൊ അഡ്വഞ്ചറി’ന്റെ വരവ്. പരമാവധി 120 ബി എച്ച് പി കരുത്താണ് എം ഹോക്ക് എൻജിൻ സൃഷ്ടിക്കുന്നത്. ആന്റി റോൾ സാങ്കേതികവിദ്യയോടെ കുഷൻ സസ്പെൻഷൻ, പുരികത്തെ അനുസ്മരിപ്പിക്കുന്ന എൽ ഇ ഡി പാർക്കിങ് ലൈറ്റ് സഹിതം സ്റ്റാറ്റിക് ബെൻഡിങ് പ്രൊജക്ടർ ഹെഡ്ലാംപ്, ജി പി എസ് നാവിഗേഷൻ സഹിതം ആറിഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ഓട്ടമാറ്റിക് ടെംപറേച്ചർ കൺട്രോൾ, 17 ഇഞ്ച് അലോയ് എന്നിവയും ഈ പരിമിതകാല പതിപ്പിലുണ്ട്. മാനുവൽ ട്രാൻസ്മിഷനോടെ ലഭിക്കുന്ന ‘സ്കോർപിയൊ അഡ്വഞ്ചർ’ ടു വീൽ, ഫോർ വീൽ ഡ്രൈവ് ലേ ഔട്ടുകളിൽ വിൽപ്പനയ്ക്കുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :